ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവള്‍ മയന്തി ബെന്‍ മോദിയെ കൊള്ളയടിച്ച കവര്‍ച്ചാസംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. കവര്‍ച്ചാസംഘം തട്ടിയെടുത്ത പഴ്സും മെബൈലും മറ്റ് വിലപ്പെട്ട രേഖകളും പൊലീസ് കണ്ടെടുത്തു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തുവച്ചാണു മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്സും മെബൈലും മോഷ്ടാക്കള്‍ തട്ടിയെടുത്തത്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് നോനുവെന്ന് പേരുള്ള ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് പറഞ്ഞു. കവര്‍ച്ചാസംഘം തട്ടിയെടുത്ത പഴ്സും മെബൈലും മറ്റ് വിലപ്പെട്ട രേഖകളും കണ്ടെടുത്തതായും സംഭവുമായി ബന്ധപ്പെട്ട് നോനുവിനെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ സഹായകമായതായി പൊലീസ് പറഞ്ഞു. കവര്‍ച്ച നടത്തിയശേഷം സംഘം ഡല്‍ഹിയില്‍നിന്നും കടന്നിരുന്നു. മുഖ്യ പ്രതിയെ പിടികൂടിയത് ഹരിയാനയിലെ സോനിപതില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു.
Delhi: One person, identified as Nonu, has been arrested in connection with the incident of purse snatching of Damyanti Ben Modi - the niece of Prime Minister Narendra Modi. The snatched belongings have been recovered.
— ANI (@ANI) October 13, 2019
ശനിയാഴ്ച രാവിലെ അമൃത്സറില്നിന്നു മടങ്ങിയെത്തിയ ദമയന്തി, ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണു ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പഴ്സ് തട്ടിയെടുത്തത്. പഴ്സില്‍ 56,000 രൂപയും രണ്ടു മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും ഉണ്ടായിരുന്നതായി ദമയന്തി പൊലീസിനോട് പറഞ്ഞിരുന്നു.
അതേസമയം, വൈകുന്നേരത്തെ വിമാനത്തില്‍ തനിക്കു പോകേണ്ടതായിരുന്നെന്നും രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ യാത്ര മുടങ്ങിയെന്നും ദമയന്തി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു വസ്തുത അവര്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഡല്‍ഹിയില്‍ സംഭവിച്ചത് എന്നാണ് ചോദ്യമെന്ന്‍ അവര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അനന്തരവള്‍ എന്ന നിലയിലല്ല, ഒരു സാധാരണക്കാരിയെപ്പോലാണ് അവര്‍ ഡല്‍ഹിയില്‍ എത്തിയത്. സ്റ്റേഷനിൽ നിന്ന് ഓട്ടോയിലാണ് അവര്‍ ഗുജറാത്തി സമാജ് ഭവനില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.