)
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ തുടരുന്നു. യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നു. അപകട പരിധിക്ക് മുകളിലാണ് യമുനാ നദിയിലെ ജലനിരപ്പ്. ഭരണകൂടം പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഡൽഹിയിൽ ചൊവ്വാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മഴ ശക്തമായതിനെ തുടർന്ന് ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ അണക്കെട്ടിൽ നിന്ന് ജലം പുറത്തേക്കൊഴുക്കാൻ ആരംഭിച്ചു. ഇതോടെ യമുനാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. അടുത്ത 32 മണിക്കൂറിനുള്ളിൽ യമുനാ നദിയിലേക്ക് കൂടുതൽ ജലം ഒഴുകിയെത്തും.
ALSO READ: ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയം
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രളയസാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ യമുനയിലെ ജലനിരപ്പ് അപകടപരിധി കടന്നിരുന്നു. ഇതോടെ ഡൽഹി എൻസിആറിലെ വീടുകളിൽ വെള്ളം കയറിയിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ യമുനാ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ALSO READ: ജമ്മു കശ്മീരിൽ മിന്നല്‍ പ്രളയം; 8 മരണം
വെള്ളപ്പൊക്കം ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ യമുനയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തിങ്കളാഴ്ച അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
പഴയ റെയിൽവേ പാലത്തിലൂടെയുള്ള ഗതാഗതം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മുതൽ നിർത്തിവയ്ക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ വിമാനസർവീസുകളും തടസപ്പെടുന്നുണ്ട്. പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.