ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ഡ്രോൺ ആക്രമണത്തിന് ശ്രമം. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറന്ന ഡ്രോണുകൾ നശിപ്പിച്ചതായി സൈന്യം വ്യക്തമാക്കി. പുലർച്ചെ അഞ്ച് മണിയോടെ അമൃത്സറിൽ ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയതായും ഇവ നശിപ്പിച്ചതായും സൈന്യം വ്യക്താമാക്കി.
പടിഞ്ഞാറൻ അതിർത്തികളിൽ പാകിസ്ഥാൻ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണം ശക്തമാകുന്നതിനിടെയാണ് സൈന്യം ഡ്രോണുകൾ നശിപ്പിച്ചത്. 'വ്യോമ പ്രതിരോധ യൂണിറ്റുകൾ ശത്രുക്കളുടെ ഡ്രോണുകൾ കൃത്യസമയത്ത് നശിപ്പിച്ചു' ഇന്ത്യൻ സൈന്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
OPERATION SINDOOR
Pakistan’s blatant escalation with drone strikes and other munitions continues along our western borders. In one such incident, today at approximately 5 AM, Multiple enemy armed drones were spotted flying over Khasa Cantt, Amritsar. The hostile drones were… pic.twitter.com/BrfEzrZBuC
— ADG PI - INDIAN ARMY (@adgpi) May 10, 2025
ഇന്ത്യയുടെ പരമാധികാരം ലംഘിക്കാനും സാധാരണക്കാരെ ആക്രമിക്കാനുമുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ അസ്വീകാര്യമാണെന്ന് സൈന്യം വ്യക്തമാക്കി. അതേസമയം, ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമ കേന്ദ്രങ്ങളെയും സിവിലിയൻ മേഖലകളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ഇന്ത്യൻ സൈന്യം ശക്തമായ മറുപടിയാണ് പാകിസ്ഥാന് നൽകുന്നത്.
OPERATION SINDOOR
Pakistan’s blatant escalation with drone strikes and other munitions continues along our western borders. In one such incident, today at approximately 5 AM, Multiple enemy armed drones were spotted flying over Khasa Cantt, Amritsar. The hostile drones were… pic.twitter.com/BrfEzrZBuC
— ADG PI - INDIAN ARMY (@adgpi) May 10, 2025
പാകിസ്ഥാന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാന്റെ സൈനിക പോസ്റ്റുകളും ലോഞ്ച് പാഡും തകർത്തു. അതിർത്തി കടന്നെത്തിയ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ട് ഫൈറ്റർ ജെറ്റുകൾ ഇന്ത്യ വെടിവെച്ചിട്ടതായാണ് വിവരം. സൈന്യം ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.