ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ!! പ്രാര്‍ഥനയുമായി ചിദംബരം

കൂപ്പുകുത്തുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടേയെന്ന പ്രാര്‍ഥനയുമായി ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരം. 

Last Updated : Dec 3, 2019, 12:29 PM IST
  • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടേയെന്ന പ്രാര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരം
  • ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തിന്‍റെ ജിഡിപി 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ!! പ്രാര്‍ഥനയുമായി ചിദംബരം

ന്യൂഡല്‍ഹി: കൂപ്പുകുത്തുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടേയെന്ന പ്രാര്‍ഥനയുമായി ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരം. 

ജിഡിപി ഭാവിയില്‍ സാമ്പത്തിക വികസനത്തിന്‍റെ സൂചകമായി കണക്കാക്കാന്‍ കഴിയില്ലെന്ന ബിജെപി എംപി നിഷികാന്ത് ദുബേയുടെ പ്രസ്താവനയാണ് ചിദംബരത്തിന്‍റെ പരിഹാസത്തിന് പ്രേരണയായത്. 

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തിന്‍റെ ജിഡിപി 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കവേയാണ് ജിഡിപി കണക്ക് ഭാവിയില്‍ അപ്രസക്തമാകുമെന്ന് നിഷികാന്ത് ദുബേ പറഞ്ഞത്. 1934ന് മുന്‍പ് ജിഡിപി കണക്കെടുപ്പ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുകൊണ്ടുതന്നെ ജിഡിപി കണക്കുകള്‍ സത്യമല്ലെമാണ്ന്നും നിഷികാന്ത് ദുബേ വാദിച്ചത്. 

ഇതിനുള്ള പ്രതികരണമായാണ് ചൊവ്വാഴ്ച രാവിലെ ചിദംബരം ട്വീറ്റ് ചെയ്തത്. 'ജിഡിപി കണക്കുകള്‍ അപ്രസക്തം, വ്യക്തിഗത നികുതി കുറയ്ക്കുന്നു, ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു, ഇതാണ് ബിജെപിയുടെ പരിഷ്കാരങ്ങള്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ',  ഇതായിരുന്നു ചിദംബരത്തിന്‍റെ ട്വീറ്റ്.

മുന്‍പ് കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയും നിഷികാന്ത് ദുബെയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. പുതിയ ഇന്ത്യയിലെ പുതിയ സാമ്പത്തിക വിദഗ്ധരില്‍നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസുമായി ബന്ധപ്പെട്ട് നിലവില്‍ തിഹാര്‍ ജയിലിലാണ് ചിദംബരം.

അതേസമയം, രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ വാദങ്ങള്‍ തള്ളി സഖ്യ കക്ഷികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ എതിര്‍ത്ത് എന്‍ഡിഎ കക്ഷിയായ ശിരോമണി അകാലിദള്‍ രംഗത്തെത്തിയതിന് പിന്നാലെ ജെഡിയുവും സമാനമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

രാജ്യത്തിന്‍റെ സാമ്പത്തിക രംഗം അപകടകരമായ സ്ഥിതിയിലാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്നും അകാലിദള്‍ നേതാവ് നരേശ് ഗുജ്റാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Also read: സാമ്പത്തിക പ്രതിസന്ധി രൂക്ഷം, മന്‍മോഹനോട് ഉപദേശം തേടൂ....

വളര്‍ച്ചാ നിരക്ക് കുറയുന്നതും കാര്‍ഷിക രംഗത്ത് തിരിച്ചടിയുണ്ടാകുന്നതും ആശങ്കാ ജനകമാണ്. അതിനിടെ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതും അപകടകരമായ സൂചനകള്‍ നല്‍കുന്നു. രാജ്യത്ത് ജോലിയില്ല, തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതു സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ തള്ളിക്കളയരുത്. പ്രതിപക്ഷ പാര്‍ട്ടികളും സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്നു ഉപദേശം തേടണം. ഏറ്റുമുട്ടലിനല്ല, കൂടിയാലോചനയാണ് ഇപ്പോള്‍ വേണ്ടതെന്നും ജെഡിയു നേതാവ് കെ.സി. ത്യാഗി വ്യക്തമാക്കി.

എന്നാല്‍, സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നത്. 

Trending News