"പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, സർക്കാരിന്‍റെ രഹസ്യങ്ങൾ സുരക്ഷിതം", വികാസ് ദുബെയുടെ കൊലയിൽ പ്രതിപക്ഷം

  ഉത്തര്‍ പ്രദേശ് പോലീസ് തിരഞ്ഞിരുന്ന കൊടും കുറ്റവാളി വികാസ്  ദുബെ (Vikas Dubey)സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭാവത്തില്‍ പ്രതികരണവുമായി പ്രതിക്ഷ നേതാക്കള്‍ രംഗത്ത്...

Last Updated : Jul 10, 2020, 06:24 PM IST
"പ്രതീക്ഷിച്ചത് തന്നെ  സംഭവിച്ചു, സർക്കാരിന്‍റെ  രഹസ്യങ്ങൾ സുരക്ഷിതം",  വികാസ് ദുബെയുടെ കൊലയിൽ പ്രതിപക്ഷം

ന്യൂഡല്‍ഹി:  ഉത്തര്‍ പ്രദേശ് പോലീസ് തിരഞ്ഞിരുന്ന കൊടും കുറ്റവാളി വികാസ്  ദുബെ (Vikas Dubey)സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭാവത്തില്‍ പ്രതികരണവുമായി പ്രതിക്ഷ നേതാക്കള്‍ രംഗത്ത്...

മധ്യപ്രദേശിലേയും ഉത്തർപ്രദേശിലും രാഷ്ട്രീയ നേതാക്കളുടെ രഹസ്യങ്ങൾ പുറത്തറിയാതിരിക്കാനുള്ള ആസൂത്രിക കൊലപാതകമാണിതെന്നാണ് പ്രതിപക്ഷ നേതാക്കൾ നടത്തുന്ന  ആരോപണം ...!!

സർക്കരിന്‍റെ  രഹസ്യങ്ങൾ സംരക്ഷിക്കപ്പെട്ടു എന്നായിരുന്നു സമാജ് വാദി  പാർട്ടി അദ്ധ്യക്ഷന്‍  അഖിലേഷ് യാദവ് പ്രതികരിച്ചത്. ദുബെയടെ അറസ്റ്റിലും അഖിലേഷ്  പ്രതികരിച്ചിരുന്നു. ദുബെയെ പോലീസ് അറസ്റ്റ് ചെയ്തതാണോ അതോ അയാൾ കീഴടങ്ങിയതാണോയെന്നായിരുന്നു അഖിലേഷ്  ചോദിച്ചത്. 

അതേസമയം, പ്രതീക്ഷിച്ചത് തന്നെ നടന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്‍റെ  പ്രതികരണം. ഇതോടെ ഏതൊക്കെ  രാഷ്ട്രീയക്കാർ , പോലീസുകാർ എന്നിവരുമായാണ് ദുബെയ്ക്ക് ബന്ധമുള്ളതെന്ന കാര്യവും ഇനിയൊരിക്കലും പുറത്തുവരില്ലെന്നും  അദ്ദേഹം പ്രതികരിച്ചു. 

ഏറ്റവും വലിയ അധോലോക നേതാവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഉത്തര്‍ പ്രദേശ് പോലീസാണ് ലഹളകൂട്ടം എന്നായിരുന്നു ചിദംബരത്തിന്‍റെ  പ്രതികരണം.

വെള്ളിയാഴ്ച  രാവിലെയായിരുന്നു വികാസ്  ദുബെ (Vikas Dubey) ഏറ്റുമുട്ടലില്‍  കൊല്ലപ്പെടുന്നത്.  പോലീസ് പിടിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിടെയായിരുന്നു  സംഭവം.  

വെള്ളിയാഴ്ച രാവിലെയായിരുന്നു ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചത്.   മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്ന് STF വാഹനത്തില്‍ ഇയാളെ  കാൺപൂരിലേക്ക് കൊണ്ടുപോകവേ  ആണ്  വികാസ് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചത്.  കനത്ത മഴയുണ്ടയിരുന്ന സമയത്താണ്  വികാസ് ദുബെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ഈ സമയത്താണ്  ഇയാള്‍  രക്ഷപ്പെടാനുള്ള ശ്രമ൦ നടത്തിയത്.  വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയ ഇയാളെ  STF പിന്തുടരുകയായിരുന്നു.   എന്നാല്‍, ഉദ്യോഗസ്ഥരി ല്‍  ഒരാളുടെ സർവീസ് റിവോൾവർ  ഇയാള്‍ ഇതിനോടകം തട്ടിയെടുത്തിരുന്നു.  തുടര്‍ന്നാണ് ഇയാളെ കീഴ് പ്പെടുത്താനായി പോലീസ് വെടി വച്ചത്.  ദുബെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Also read : "കുറ്റവാളി ഇല്ലാതായി, എന്നാല്‍, അവരെ സംരക്ഷിക്കുന്നവരോ? ചോദ്യവുമായി പ്രിയങ്ക

8 പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെ (Vikas Dubey) കഴിഞ്ഞ ദിവസമാണ്  പോലീസ് പിടിയിലായത്.  4 സംസ്ഥാനങ്ങള്‍  കടന്ന്‍  മധ്യ പ്രദേശിലെ  ഉജ്ജയിനില്‍ നിന്നാണ് ഇയാളെ  പോലീസ് പിടി കൂടിയത്. 

Also read: വികാസ് ദുബെയുടെ കഥ കഴിഞ്ഞു... ഇനി ഉത്തര്‍ പ്രദേശ് പോലീസ് സേനയുടെ ശുദ്ധീകരണം...?

Trending News