ഇസ്ലാമാബാദ്/ഡല്‍ഹി: ഇന്ത്യയ്ക്ക് നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് അതി ശക്തമായ തിരിച്ചടി. പാകിസ്താനിലെ മൂന്ന് വ്യോമ കേന്ദ്രങ്ങള്‍ക്ക് മേല്‍ മിസൈല്‍ വര്‍ഷം നടത്തിയാണ് ഇന്ത്യയുടെ പ്രത്യാക്രമണം. ഇന്ത്യന്‍ ആക്രമണം പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസ്, ഷോര്‍കോട്ടിലെ റഫീഖി എയര്‍ബേസ്, ചാക് വാലിലെ മുരീദ് എയര്‍ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. എയര്‍ ടു സര്‍ഫേസ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ വ്യോമ പാത ഇപ്പോള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്.
ആക്രമണത്തില്‍ ആള്‍നാശമോ പാകിസ്താൻ വ്യോമ സേനയ്ക്ക് മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല എന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യക്ക് നേരെ പാകിസ്താന്‍ വന്‍ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഇവയെല്ലാം തന്നെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ചെറുത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സംയുക്ത സൈനിക മേധാവിയുമായും മറ്റ് സേനാ മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.