IPL To Pay Tribute To Pahalgam Terror Attack: ഭീകരാക്രമണത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി മത്സരം തുടങ്ങുന്നതിന് മുൻപ് ഒരു മിനിറ്റ് മൗനാചരണം നടത്തുകയും കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കുകയും ചെയ്യും.

മുംബൈ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കി. ഇന്ന് നടക്കുന്ന ഐപിഎൽ മത്സരങ്ങളിലെ സൺറൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലെ ആഘോഷങ്ങളാണ് ഒഴിവാക്കിയത്. മത്സരത്തിന് ഇടയ്ക്കുള്ള ചിയർ ലീഡർമാരുടെ ആഘോഷങ്ങളോ മത്സരത്തിന് ശേഷം വെടിക്കെട്ടോ നടത്തില്ല. ഭീകരാക്രമണത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി മത്സരം തുടങ്ങുന്നതിന് മുൻപ് ഒരു മിനിറ്റ് മൗനാചരണം നടത്തും.
കളിക്കാരും ഒഫീഷ്യൽസും കറുത്ത ആംബാൻഡ് ധരിച്ചാണ് മത്സരത്തിന് ഇറങ്ങുക. ഹൈദരാബാദ്-മുംബൈ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുക. ചൊവ്വാഴ്ചയാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 26 പേർ മരിച്ചു. കൊച്ചി ഇടപള്ളി സ്വദേശി രാമചന്ദ്രൻ ആണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു.
ഇവർ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. യുഎഇ പൗരത്വമുള്ള ഒരാളും നേപ്പാൾ സ്വദേശിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റി. ശ്രീനഗറിൽ തന്നെ പോസ്റ്റുമോർട്ടം നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 26 പേരാണ് കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുജറാത്ത്-3, കർണാടക-3, മഹാരാഷ്ട്ര- 6, ബംഗാൾ- 2, ആന്ധ്ര, കേരളം, യുപി, ഒഡീഷ, ബിഹാർ, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹരിയാന, കശ്മീർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവുമാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ മടങ്ങിയെത്തി. രാവിലെ ഏഴ് മണിയോടെ ഡൽഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പഹൽഗാമിലെ സാഹചര്യം വിലയിരുത്താൻ വിമാനത്താവളത്തിൽ യോഗം ചേർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.