Isro SpaDeX: ഉപ​ഗ്രഹങ്ങൾ 15 മീറ്റർ അകലത്തിൽ; ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

നിവിൽ 15 മീറ്റർ അകലത്തിൽ ഉപ​ഗ്രഹങ്ങളെ എത്തിച്ചിരിക്കുകയാണ്. ഡോക്കിങ്ങ് പരീക്ഷണം എപ്പോഴെന്ന് അറിയിച്ചിട്ടില്ല.  

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 07:54 AM IST
  • 230 മീറ്റ‌ർ അകലത്തിലുണ്ടായിരുന്ന ഉപഗ്രഹങ്ങളെ 30 മീറ്റർ അകലത്തിലേക്ക് എത്തിച്ചശേഷമാണ് പിന്നീട് 15 മീറ്ററിലേക്ക് കൊണ്ടുവന്നത്. ഉ
  • പഗ്രഹങ്ങള്‍ ഏറ്റവും അടുത്ത നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.
Isro SpaDeX: ഉപ​ഗ്രഹങ്ങൾ 15 മീറ്റർ അകലത്തിൽ; ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

ബെം​ഗളൂരു: ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ദൗത്യമാണിത്. 15 മീറ്റർ അകലത്തിലാണ് ഇപ്പോൾ ഉപ​ഗ്രഹങ്ങളുള്ളത്. ഉപ​ഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടന്നതായും ഐഎസ്ആർഒ അറിയിച്ചു. ഇനി ഇവയെ പത്ത് മീറ്റർ അകലത്തിലേക്ക് കൊണ്ടുവരും. ഐഎസ്ആ‌ർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വര്‍ക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. 

Add Zee News as a Preferred Source

230 മീറ്റ‌ർ അകലത്തിലുണ്ടായിരുന്ന ഉപഗ്രഹങ്ങളെ 30 മീറ്റർ അകലത്തിലേക്ക് എത്തിച്ചശേഷമാണ് പിന്നീട് 15 മീറ്ററിലേക്ക് കൊണ്ടുവന്നത്. ഉപഗ്രഹങ്ങള്‍ ഏറ്റവും അടുത്ത നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണത്തിന്റെ തിയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

 

പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിച്ചേർക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News