ബംഗളൂരു: ഐ.എസ്.ആര്.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 വിജയകരമായി വിക്ഷേപിച്ചു. സൗത്ത് അമേരിക്കന്‍ തീരത്തെ ഫ്രഞ്ച് ടെറിട്ടറി ഗയാനയിലെ കൗരു സ്പേസ് പോര്‍ട്ടില്‍ നിന്നാണ് വിക്ഷേപണം നടന്നത്.
ജിസാറ്റിനൊപ്പം ഹെല്ലാസ് സാറ്റ് 3, ഇമ്മാർ സാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. പുലർച്ചെ 2.29ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം മിനിറ്റുകൾ താമസിച്ചാണ് സംഭവിച്ചത്.
Confirmed: Hellas Sat 3-Inmarsat S EAN has successfully separated from its #Ariane5 launcher #VA238 @HellasSat @InmarsatGlobal pic.twitter.com/7ewv5Lt1MQ
— Stéphane Israël (@arianespaceceo) June 28, 2017
3,477കിലോ ഭാരമുള്ള ജി സാറ്റ് -17 നില് സി-ബാന്‍ഡും എസ്-ബാന്‍ഡും വിവിധ തരത്തിലുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഉറപ്പു വരുത്തും. യൂറോപ്പിന്റെ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്പേസ് ഫ്ലൈറ്റ് VA238 ആണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. ഐ.എസ്.ആര്.ഒ ഈ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജി സാറ്റ്-17. രണ്ടെണ്ണവും ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപിച്ചത്.