ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. മരണ സംഖ്യ 24 ആയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ 5 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തെക്കൻ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പെഹൽഗാമിലാണ് ആക്രമണമുണ്ടായത്.
ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സൈനിക വേഷം ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അക്രമികൾ പലറൗണ്ട് വെടിയുതിർത്തു.
അതിനിടെ ദി റെസിസ്റ്റന്റ് ഫ്രണ്ട്, ടിആർഎഫ് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Also Read: Money Laundering Case: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ മഹേഷ് ബാബുവിന് സമൻസ്
പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പഹൽഗാമിലെത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഡൽഹിയിൽ അമിത് ഷായുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. ഭാകരാക്രമണം ആസൂത്രണം ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയെ കാര്യങ്ങൾ അറിയിച്ചുവെന്നും ശ്രീനഗറിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ആക്രമണത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അപലപിച്ചു. സാധാരണക്കാർക്ക് നേരെയുണ്ടായ ഭീരുത്വവും അങ്ങേയറ്റം അപലപനീയവുമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണമെന്ന് ഹൃദയഭേദകമായ സംഭവമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.