ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു.
ശനിയാഴ്ച മുതല്‍ പോസ്റ്റ്പേഡ്, പ്രീപേഡ് 2ജി കണക്ഷനുകള്‍ ലഭ്യമാക്കുമെന്ന് ജമ്മു-കശ്മീര്‍ ഭരണകൂടം അറിയിച്ചു. ജമ്മു-കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി.
അതേസമയം, ജമ്മു-കശ്മീര്‍ ഭരണകൂടം അംഗീകരിച്ച, 'വൈറ്റ് ലിസ്റ്റ്' ചെയ്ത 301 വെബ്സൈറ്റുകള്‍ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂ. അതായത് ബാങ്കിംഗ്, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സെറ്റുകള്‍ മാത്രമേ തത്കാലം ലഭ്യമാകൂ.
അതേസമയം, സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 15 മുതലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക്
ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് വിഘടനവാദ പ്രവർത്തനങ്ങൾ ശക്തമാക്കും: ഇന്‍റലിജന്‍സ് ജമ്മു-കശ്മീരില്‍ ഇളവ് വരുത്തിത്തുടങ്ങിയത്.
അഞ്ചുമാസത്തിലേറെ നീണ്ട നിയന്ത്രങ്ങള്‍ക്ക് സുപ്രീംകോടതി ഇടപെട്ടതോടെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നേരിയ തോതില്‍ തുറുന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി മാത്രമേ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കേണ്ടതുള്ളു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
എന്നാല്‍, ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെതിരെ ഇന്‍റലിജന്‍സ് കേന്ദ്ര സര്‍ക്കാരിന് താക്കീത് നല്‍കി. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടി താഴ്‌വരയില്‍ വിഘടനവാദ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.
നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ജനുവരി ആദ്യവാരമാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ച് നിയന്ത്രണം നീക്കാന്‍ ആവശ്യപ്പെട്ടത്. അനിശ്ചിതകാലത്തേക്ക് നിയന്ത്രണം നീട്ടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.