മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ ഇത്തവണ രാജ്യസഭയില്‍ പാസാകാന്‍ സാധ്യതയേറി.  

Last Updated : Jul 30, 2019, 04:34 PM IST
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇത്തവണ രാജ്യസഭയില്‍ പാസാകാന്‍ സാധ്യതയേറി.  

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ഭരണകക്ഷിയ്ക്ക് ബില്ലില്‍ വിജയം എളുപ്പമാക്കി നിതീഷ് കുമാറിന്‍റെ പാര്‍ട്ടിയായ ജെഡിയു. മുന്‍പ് രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല.
 
മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പരിഗണനയ്‌ക്കെടുത്തതോടെ ബില്ലിനെ എതിര്‍ക്കുന്ന സഖ്യ കക്ഷിയായ നിതീഷ് കുമാറിന്‍റെ ജെഡിയുവും എഐഎഡിഎംകെയും സഭയില്‍നിന്നും ഇറങ്ങിപ്പോക്ക് നടത്തി. തെലുങ്കാന രാഷ്ട്ര സമിതിയും വാക്കൗട്ട് നടത്തുമെന്നാണ് സൂചന. 

രാജ്യസഭയുടെ അംഗബലം 241 ആണ്. ബില്‍ പാസാക്കാന്‍ 121 പേരുടെ പിന്തുണയാണ് വേണ്ടത്. ജെഡിയുവും എഡിഎംകെയും ഇറങ്ങിപ്പോയതോടെ സഭയിലെ അംഗബലം 213 ആയി കുറയും. ഇതോടെ ബില്‍ പാസാക്കാന്‍ 107 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിവരിക. നിലവില്‍ എന്‍ഡിഎക്ക് 107 അംഗങ്ങള്‍ രാജ്യസഭയിലുണ്ട്. ഇതോടെ വളരെ സുഗമമായി ബില്‍ പാസാക്കിയെടുക്കാന്‍ എന്‍ഡിഎക്കും ബിജെപിക്കും സാധിക്കും.

കഴിഞ്ഞയാഴ്ച സുപ്രധാന വിവരാവകാശ നിയമത്തില്‍ വിവാദ ഭേദഗതി നടപ്പാക്കാന്‍ സര്‍ക്കാരിനെ സഹായിച്ച തന്ത്രത്തിന് സമാനമായ തന്ത്രമാണിത്. കൂടാതെ, കഴിഞ്ഞദിവസം ബീഹാറിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിതീഷ് കുമാറിനെ വിളിച്ചിരുന്നു!!

മൂന്നുവട്ടം മൊഴിചൊല്ലി മുത്തലാഖിലൂടെ വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. നേരത്തെ ലോക്സഭയില്‍ 82 നെതിരേ 303 പേരുടെ വോട്ടോടെ ബില്‍ പാസായിരുന്നു. കോണ്‍ഗ്രസിലെ അധിര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, തൃണമൂല്‍ കോണ്‍ ഗ്രസിലെ പ്രഫ. സൗഗത റോയ്, ആര്‍എസ്പിയിലെ എന്‍. കെ. പ്രേമചന്ദ്രന്‍, തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കുന്നതാണ് ബില്‍. മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്. 

ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍ പെട്ട സ്ത്രീകളെ കാണുന്നില്ലയെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

ലോക്സഭയില്‍ ബില്‍ പാസായതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു എംപിമാര്‍ സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. 

സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാഖ് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

ബിജെപി സഭയില്‍ ഹാജരാകാന്‍ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Trending News