മുംബൈ: കര്‍ണാടക മോഡല്‍ റിസോര്‍ട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലും. അടുത്ത 2 ദിവസത്തേയ്ക്ക് ശിവസേന എംഎല്‍ എമാര്‍ ഹോട്ടലില്‍ തങ്ങുമെന്ന് റിപ്പോര്‍ട്ട്.
2.5 വര്‍ഷത്തെ മുഖ്യമന്ത്രി പദത്തിലും 50:50 സമവാക്യത്തിലും പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നതായി ശിവസേന എംഎല്‍എമാര്‍ വ്യക്തമാക്കി. താക്കറേ ഭവനമായ 'മതോശ്രീ'യില്‍ നടന്ന യോഗ ശേഷമാണ് എംഎല്‍എമാര്‍ നിലപാട് ആവര്‍ത്തിച്ചത്.
ശിവസേനയുടെ എംഎല്‍എമാര്‍ അടുത്ത 2 ദിവസത്തേയ്ക്ക് ഹോട്ടൽ രംഗ് ശര്‍ദയില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. നഗരം വിടരുതെന്ന് ഉദ്ധവ് താക്കറേ എംഎല്‍എമാരോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്.
അതേസമയം, പാര്‍ട്ടി വിട്ട് പോകില്ലെന്ന് എംഎല്‍എമാര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറേയ്ക്ക് മുന്‍പാകെ പ്രതിഞ്ജ ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.
പണവും അധികാരവും ഉപയോഗിച്ച് പാര്‍ട്ടി എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ BJP ശ്രമിക്കുന്നതായി പാര്‍ട്ടി മുഖപത്രം 'സാമ്ന'യിലെ മുഖപ്രസംഗത്തിലൂടെ സേന ആരോപിച്ചിരുന്നു.
അതേസമയം, മുതിര്‍ന്ന നേതാവ് സഞ്ജയ് റൗതിന്‍റെ പ്രസ്താവനകളില്‍ BJP നീരസം അറിയിച്ചു. എന്നാല്‍, ഉദ്ധവ് താക്കറേയുടെ നിലപാടാണ് സഞ്ജയ് റൗത് പറയുന്നതെന്നാണ് ഈ വിഷയത്തില്‍ ശിവസേനയുടെ പ്രതികരണം.
എന്നാല്‍, ഇതിനിടെ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും കൂടിക്കാഴ്ച നടത്തിയാതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലും പങ്കെടുത്തിരുന്നു.