)
ചെന്നൈ: കരൂർ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് പുറത്ത്. ടിവികെ അധ്യക്ഷൻ വിജയ്ടെ കാരവാൻ ഉൾപ്പെടെയുള്ള പിടിച്ചെടുക്കാനും കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും കോടതി ഉത്തരവിൽ പറയുന്നുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗര്‍ഗിനാണ് അന്വേഷണ ചുമതല. അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി എസ്ഐടിയെ നിയോഗിച്ചത്.
ദുരന്ത സ്ഥലത്ത് ലഭ്യമായിട്ടുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കോടതി പറഞ്ഞു. കൂടാതെ കരൂർ എസ്ഐയുടെ കൈവശമുള്ള രേഖകൾ എല്ലാം എസ്ഐടിക്ക് കൈമാറാൻ നിർദ്ദേശമുണ്ട്. സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. അശ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ നിർദ്ദേശങ്ങളാണ് കോടതി എസ്ഐടിക്ക് നൽകിയിരിക്കുന്നത്. സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
സംഭവത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളിയിരുന്നു. തമിഴ്നാട് സർക്കാരിന്റെ നിലവിലെ അന്വേഷണം സ്വതന്ത്രമാണെന്ന അഭിപ്രായമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ പോലും സർക്കാർ മടിച്ചു. നിർബന്ധിച്ചപ്പോൾ വളരെ ലാഘവത്തോടെയാണ് പട്ടിക കൈമാറിയതെന്നും കോടതി ചൂണ്ടികാട്ടി. സർക്കാരിന്റെ ഈ നിലപാട് നിരാജനകമാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി അഡീഷണൽ രജിസ്ട്രാർ ജനറലിൽ നിന്നാണ് അന്വേഷണത്തിനായുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കോടതി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.