ഝലം നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്, ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഝലം നദിയിലെ ജലനിരപ്പ് ഉയരുന്നുവെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ വകുപ്പ്. പ്രളയാധ്യത മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ സ്കൂളുകളും കോളജുകളും അടച്ചു. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ അടച്ചിട്ടു. അപകട സാധ്യതയുള്ളതിനാൽ നിർദേശങ്ങൾ ലംഘിക്കരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഝലം നദിയിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ചുവരികയാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ 8 മണിക്ക് ഗേജ് കണക്ക് പ്രകാരം, ഝലം നദിയിലെ ജലനിരപ്പ് 16.72 മീറ്റർ, പാംപോറിൽ 2.64 മീറ്റർ, റാം മുൻഷി ബാഗിൽ 12.09 മീറ്റർ, ആഷാം നദിയിൽ 7.63 മീറ്റർ, വുള്ളർ തടാകത്തിൽ 1576.55 മീറ്റർ എന്നിങ്ങനെയായിരുന്നു.
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യം നിയന്ത്രണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. സംഗത്തിലെയും രാം മുൻഷി ബാഗിലെയും ജലനിരപ്പ് അപകടപരിധിക്ക് മുകളിലാണെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സുരക്ഷാ നടപടികൾ സ്വീകരിച്ച് വരുന്നതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു. കൂടാതെ കശ്മീർ ക്ലസ്റ്റർ സർവകലാശാല ഇന്നത്തേക്ക് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കശ്മീരിലുടനീളം, പ്രത്യേകിച്ച് തെക്കൻ കശ്മീരിൽ സർക്കാർ കൺട്രോൾ റൂമുകൾ തുറന്നു. കൂടാതെ എല്ലാ ദേശീയ പാതകളും അടച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.