പൊറോട്ടയും പഴംപൊരിയും വീണ്ടും മെനുവില്‍!

മെനു പരിഷ്കരിച്ച തീരുമാനം പിന്‍വലിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. 

Last Updated : Jan 22, 2020, 02:57 PM IST
  • മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയായിരുന്നു റെയില്‍വേ മെനു പരിഷ്കരിച്ചത്.
  • ഇതേതുടര്‍ന്ന് കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ട്വിറ്ററിലാണു റെയില്‍വേ ഇക്കാര്യം അറിയിച്ചത്
പൊറോട്ടയും പഴംപൊരിയും വീണ്ടും മെനുവില്‍!

മെനു പരിഷ്കരിച്ച തീരുമാനം പിന്‍വലിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. 

മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയായിരുന്നു റെയില്‍വേ മെനു പരിഷ്കരിച്ചത്. ഇതേതുടര്‍ന്ന് കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ട്വിറ്ററിലാണു റെയില്‍വേ ഇക്കാര്യം അറിയിച്ചത്.

മെനു പരിഷ്കരണത്തിന്‍റെ ഭാഗമായി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെ വില്‍പ്പനശാലകളില്‍നിന്നു പൊറോട്ടയും പഴംപൊരിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മെനു പരിഷ്കരിച്ച തീരുമാനം റെയില്‍വേ പിന്‍വലിക്കുന്നത്. 

അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടലക്കറി, ലഘുഭക്ഷണങ്ങളായ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയാണു മെനുവില്‍നിന്നു റെയില്‍വേ കഴിഞ്ഞദിവസം ഒഴിവാക്കിയത്. പകരം ഉത്തരേന്ത്യന്‍ വിഭവങ്ങളായ സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ ഇടംപിടിച്ചു.

സ്നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മസാല ദോശയും തൈര്, സാമ്പാര്‍ സാദം തുടങ്ങിയവയാണുള്ളത്. രാജ്മ ചാവല്‍, ചോല ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കല്‍, കുല്‍ച്ച എന്നിവയാണു പട്ടികയിലുണ്ടായിരുന്ന മറ്റു വിഭവങ്ങള്‍. റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്മെന്‍റ് റൂമുകളിലെയും റസ്റ്റോറന്‍റുകളിലെയും ഭക്ഷണനിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചതിനു പിന്നാലെയാണു കേരള വിഭവങ്ങള്‍ മെനുവില്‍നിന്ന് ഒഴിവാക്കിയത്!

അതേസമയം, ഭക്ഷണത്തിന്‍റെ വിലയിലും കാര്യമായ മാറ്റമുണ്ട്. വെജിറ്റേറിയന്‍ ഊണിന്‍റെ വില 35 രൂപയില്‍നിന്ന് 70 രൂപയാക്കി. മുട്ടക്കറി ഊണിന് 70 രൂപയും കോഴിക്കറിയുള്ള ഊണിന് 80 രൂപയും ഇനി നല്‍കണം. പ്രഭാത ഭക്ഷണമായ രണ്ട് ഇഡലിക്കൊപ്പം രണ്ട് ഉഴുന്നുവട നിര്‍ബന്ധമായി വാങ്ങണമെന്നും നിര്‍ദേശമുണ്ട്. മൂന്നാമതൊരു ഇഡലി വേണമെങ്കില്‍ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങേണ്ടിവരും!

Trending News