)
ദുര്‍ഗ് (ഛത്തീസ്ഗഢ്): മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെ ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ല. ഛത്തീസ്ഗഢിലെ ദുര്‍ഗ് സെഷന്‍സ് കോടതിയെ ആയിരുന്നു ജാമ്യത്തിനായി സമീപിച്ചത്. നേരത്തേ മജിസ്ട്രേറ്റ് കോടതിയും ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നതായിരുന്നു സെഷന്‍സ് കോടതി വ്യക്തമാക്കിയത്. ജാമ്യത്തിനായി ബില്‍സാപുര്‍ എന്‍ഐഎ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ പ്രീതി എന്നിവരെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റ് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസി സഭയിലെ സിസ്റ്റര്മാര് ആണ് ഇവര്‍.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുത് എന്നാവശ്യപ്പെട്ട് ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ള നേതാക്കളും ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജാമ്യം ലഭിച്ചില്ല എന്ന വാര്‍ത്ത അറിഞ്ഞതോടെ ഇവര്‍ ആഘോഷപ്രകടനവും നടത്തി.
ഇനി ബിലാസ്പുര്‍ കോടതിയെ സമീപിച്ച് ജാമ്യം ലഭിക്കുന്നതുവരെ രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ ജയിലില്‍ തന്നെ കഴിയേണ്ടിവരും. ആഗ്രഹിയിലെ ഫാത്തിമ ആശുപത്രിയില്‍ ആയിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.
കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതൃത്വം കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കന്യാസ്ത്രീകള്‍ക്കായി രംഗത്ത് വന്നിട്ടുണ്ട്. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരും നേതാക്കളും കഴിഞ്ഞ ദിവസം ഇവരെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ബിജിപെ നേതൃത്വവും കന്യാസ്ത്രീകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.