ബജറങ് ദൽ നേതാക്കൾക്കെതിരെ പെൺകുട്ടികൾ ഇന്ന് പൊലീസിൽ പരാതി നൽകും.

ന്യൂഡൽഹി: ജാമ്യം ലഭിച്ച കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിലെത്തിച്ചു. ഡൽഹി രാജറായിലെ മഠത്തിലാണ് ഇവരെ എത്തിച്ചത്. ഇവരുടെ ചികിത്സയുൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ വെച്ച് നടത്തും. അതിനിടെ ഇരുവർക്കുമെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നത് വിശദമായ കൂടിയാലോചനയ്ക്ക് ശേഷം കത്തോലിക്ക സഭ തീരുമാനിക്കം. ഇതുമായി ബന്ധപ്പെട്ട് സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും.
അതേസമയം കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലും പ്രതിഷേധം ശക്തമാക്കും. ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ. പരാതി ഇന്ന് ഓൺലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനിൽ നൽകും. ഇന്നലെ നാരായൺപൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അത് സ്വീകരിച്ചിരുന്നില്ല.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഇന്നലെയാണ് ബിലാസ്പുർ എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവർ കഴിഞ്ഞ 9 ദിവസമായി ജയിലിൽ കഴിയുകയായിരുന്നു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെയ്ക്കുകയും വേണം. രാജ്യം വിട്ടു പോകരുതെന്നുമാണ് ഉപാധികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.