ശക്തിപ്രകടിപ്പിച്ച്‌ ത്രികക്ഷി സഖ്യം, ഇനി അന്തിമവിധി!!

മഹാരാഷ്‌ട്രയിലെ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ൦ ഇന്നലെ തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചു.

Last Updated : Nov 26, 2019, 11:50 AM IST
  • ഒപ്പമുള്ള 162 പേരെയും അണിനിരത്തിയതായി മഹാസഖ്യത്തിന്‍റെ നേതാക്കള്‍ അവകാശപ്പെട്ടു.
  • നമ്മുടെ പോരാട്ടം കേവലം അധികാരത്തിനു വേണ്ടി മാത്രമുള്ളതല്ല. സത്യത്തിന്‍റെ വിജയത്തിനു കൂടി വേണ്ടിയുള്ളതാണെന്ന് യോഗത്തില്‍ ഉദ്ധവ് താക്കറേ പറഞ്ഞു.
ശക്തിപ്രകടിപ്പിച്ച്‌ ത്രികക്ഷി സഖ്യം, ഇനി അന്തിമവിധി!!

മുംബൈ: മഹാരാഷ്‌ട്രയിലെ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ൦ ഇന്നലെ തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചു.

മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴിനു ശേഷമാണ് ത്രികക്ഷി എംഎല്‍എമാര്‍ അണിനിരന്നത്. ഒപ്പമുള്ള 162 പേരെയും അണിനിരത്തിയതായി മഹാസഖ്യത്തിന്‍റെ നേതാക്കള്‍ അവകാശപ്പെട്ടു.

എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ, ശിവസേനാ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറേ, ശിവസേന പാര്‍ട്ടി വക്താവ് സഞ്ജയ് റൗത്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഹോട്ടലില്‍ ഒരുമിച്ചത്. 

നമ്മുടെ പോരാട്ടം കേവലം അധികാരത്തിനു വേണ്ടി മാത്രമുള്ളതല്ല. സത്യത്തിന്‍റെ വിജയത്തിനു കൂടി വേണ്ടിയുള്ളതാണെന്ന് യോഗത്തില്‍ ഉദ്ധവ് താക്കറേ പറഞ്ഞു.

മൂന്നു പാര്‍ട്ടികളും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പ്രഖ്യാപിച്ചു. ബിജെപിയെ തടയാന്‍ ഇങ്ങനെയൊരു സഖ്യത്തിന് അനുമതി നല്‍കിയ സോണിയ ഗാന്ധിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്നും അശോക് ചവാന്‍ ആവശ്യപ്പെട്ടു. 

മഹാരാഷ്ട്രയില്‍ എല്ലാവരും ഒന്നാണെന്നും ഒരുമിച്ചാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റൗത് വ്യക്തമാക്കി.

അതേസമയം, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ അടക്കം മൂന്നു എന്‍സിപി എംഎല്‍എമാര്‍ യോഗത്തിനെത്തിയില്ല. എന്‍സിപിയില്‍ നിന്ന് 51 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ശിവസേനയുടെ 56 അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 44 കോണ്‍ഗ്രസ്, 11 സ്വതന്ത്ര എംഎല്‍എമാരും ഹോട്ടലില്‍ ശക്തിപ്രകടനത്തിന്‍റെ ഭാഗമായി അണിനിരന്നു.

Also Read: 162 എം.എല്‍.എമാരെയും ഒരുമിച്ച്‌ അണിനിരത്താന്‍ ത്രികക്ഷി; വന്ന് കണ്ടോളൂവെന്ന് ശിവസേന...

മഹാരാഷ്ട്രയില്‍ ഓരോ നിമിഷവും നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തവണ യാതൊരു കാരണവശാലും ശിവസേന വിട്ടുകൊടുക്കില്ല എന്നത് തന്നെയാണ്. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ്‌ ഇന്നലെ  വൈകിട്ട് ഹയാത്ത് ഹോട്ടലില്‍ നടന്ന എംഎല്‍എമാരുടെ പരേഡ്!! 

തങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപിയും, തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി വിടില്ല എന്ന ഉറപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നിലകൊള്ളുകയാണ്. ഈ അധികാര വടംവലിയില്‍ അര് നേടും ആര് വീണ്ടും കൂറുമാറുമെന്നത് അറിയാന്‍ ഇനിയും കാത്തിരിക്കണം...

 

Trending News