മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര (Maharashtra)യില്‍ lock down ഓഗസ്റ്റ് 31 വരെ നീട്ടാന്‍ തീരുമാനം.
സംസ്ഥാനത്ത് കോവിഡ്-19 (Covid-19) ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നതോടെയാണ് lock down നീട്ടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. Unlock-3 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം.
അതേസമയം, തീയറ്ററുകൾ ഇല്ലാത്ത മാളുകളും മാർക്കറ്റ് കോംപ്ലക്സും റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 5 മുതലാണ് ഇവ തുറക്കുക. രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയാണ് ഇവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി.
Also read: ആഗസ്റ്റ് 1 മുതൽ unlock 3 ആരംഭിക്കും, അറിയാം മാർഗനിർദ്ദേശങ്ങൾ..!
കൂടാതെ, ഓഗസ്റ്റ് 5 മുതല്‍ ടെന്നീസ്, ജിംനാസ്റ്റിക്സ്, ബാഡ്മിന്റണ്‍ തുടങ്ങി ടീം ഇതര കായിക ഇനങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും അനുവദിക്കും. നീന്തല്‍ക്കുളങ്ങള്‍ തുറക്കില്ല. പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ജൂണ്‍ 25 മുതല്‍ ചില നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 4,00,651 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,44,998 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 14,165 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയില്‍ മുംബൈയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്.