)
ന്യൂഡൽഹി: പെൻഷൻകാർക്ക് കനത്ത തിരിച്ചടി നൽകി സർക്കാർ നടപടി. രണ്ട് ലക്ഷത്തിലധികം പെൻഷൻകാർക്കുള്ള ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. ഫിസിക്കൽ വേരിഫിക്കേഷൻ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് സർക്കാരിന്റെ നടപടി. സംസ്ഥാനത്തുടനീളം ഏകദേശം 56 ലക്ഷം ഗുണഭോക്താക്കളാണ് സാമൂഹ്യ സുരക്ഷാ പദ്ധതിയിലുള്ളത്.
ഫിസിക്കൽ വേരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് നിർദ്ദേശം സാമൂഹ്യനീതി, വികലാംഗ ശാക്തീകരണ വകുപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പൂർത്തിയാക്കാത്തതിനെ തുടർന്നാണ് സർക്കാർ പെൻഷൻ തടഞ്ഞുവെച്ചത്. പരിശോധനാ നടപടികൾ പൂർത്തിയാകാത്തതിനെത്തുടർന്ന് രണ്ട് മാസം മുമ്പ് 2.99 ലക്ഷം ഗുണഭോക്താക്കളുടെ പെൻഷനാണ് താൽക്കാലികമായി തടഞ്ഞുവെച്ചത്.
ശേഷം, ആകെ 72,863 പെൻഷൻകാർ ഫിസിക്കൽ വേരിഫിക്കേഷന് വിധേയരായി. പോർട്ടലിൽ ഇവരുടെ പെൻഷൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ബാക്കിയുള്ളവർ ഇതുവരെ പരിശോധന പൂർത്തിയാക്കിയിട്ടില്ല. ഇതേതുടർന്നാണ് ഇവർക്കുള്ള പെൻഷൻ തുക വിതരണം ചെയ്യാത്തത്.
ഫിസിക്കൽ വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാത്ത ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ച സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതാണെന്ന് സാമൂഹ്യനീതി, വികലാംഗ ശാക്തീകരണ വകുപ്പ് അറിയിച്ചു. ഈ അനാസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും വകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.