)
ചെന്നൈ: ഉലകനായകതന് കമല്‍ ഹാസന് ഇത്തവണ രാജ്യസഭയിലേക്ക് എത്തും. തമിഴ്നാട്ടില്‍ നിന്നാണ് കമല്‍ ഹാസന് രാജ്യസഭയിലേക്ക് എത്തുക. തമിഴ്നാട്ടിലെ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
മക്കള്‍ നീതി മയ്യത്തിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കമല്‍ ഹാസനെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ഡിഎംകെയുമായുള്ള ധാരണ പ്രകാരം കമല്‍ ഹാസന് രാജ്യസഭയില്‍ എത്തുമെന്ന് ഉറപ്പാണ്. ഡിഎംകെയുടെ നാല് സീറ്റുകളില്‍ ഒന്ന് ഡിഎംകെ മക്കള്‍ നീതി മയ്യത്തിന് വിട്ടുനല്‍കുകയായിരുന്നു.
2018 ല്‍ വന്‍ പ്രതീക്ഷയോടെ ആയിരുന്നു കമല്‍ ഹാസന് മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിയ്ക്കോ കമല്‍ ഹാസനോ സാധിച്ചില്ല. ഇിന് പിറകെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയുമായി ധാരണയില്‍ എത്തുകയായിരുന്നു.
അഭിഭാഷകനായ പി വില്‍സണ്‍, കവയത്രി സല്‍മ, മുന്‍ മന്ത്രി എസ്ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികള്‍. ന്ന പ്രത്യേകതയും ഉണ്ട്. 2025 ജൂലായില്‍ കാലാവധി തീരുന്നവരില്‍ പിഎംകെയുടെ അന്‍പുമണി രാംദോസും എംഡിഎംകെ നേതാവ് വൈകോയും ഉണ്ട്.
നിലവിലെ സാഹചര്യത്തില്‍ ആറില്‍ നാല് സീറ്റുകള്‍ ഡിഎംകെയെ സംബന്ധിച്ച് ഉറപ്പാണ്. ശേഷിക്കുന്ന രണ്ട് സീറ്റുകള്‍, ബിജെപിയുടേയും മറ്റ് സഖ്യകക്ഷികളുടേയും പിന്തുണയോടെ എഐഎഡിഎംകെയും വിജയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിനിടെ കമല്‍ ഹാസനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കന്നഡ ഭാഷയെ കുറിച്ചുള്ള പരാമര്‍ശം ആണ് കാരണം. കന്നഡ ഭാഷ ഉരുവം കൊണ്ടത് തമിഴില്‍ നിന്നാണെന്നായിരുന്നു തഗ് ലൈഫിന്റെ പ്രൊമോഷന് പരിപാടിക്കിടെ കമല്‍ ഹാസന് പറഞ്ഞത്. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നാണ് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു. പരാമര്‍ശത്തില്‍ കമല്‍ ഹാസന് മാപ്പുപറയണം എന്നാണ് ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ്