ബെംഗളൂരു: മംഗളൂരു ആൾക്കൂട്ട കൊലപാതകത്തിൽ മരിച്ചത് മലയാളി തന്നെയാണെന്ന് സ്ഥിരീകരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആണ് മരിച്ചത്. മൃതദേഹം തിരിച്ചറിയാൻ അഷ്റഫിന്റെ സഹോദരൻ രാത്രിയിൽ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം അഷ്റഫിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി.
വർഷങ്ങളായി മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആളാണ് അഷ്റഫ് എന്നാണ് ബന്ധുക്കൾ പറയുന്നത്. കേസിൽ ഇതുവരെ 20 പേർ പിടിയിലായിട്ടുണ്ട്. മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേസന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി ജി.പരമേശ്വരയ്ക്ക് കത്ത് നൽകുകയും ചെയ്തു.
Also Read: Suresh Gopi: സുരേഷ് ഗോപിക്കും പുലിപ്പല്ല് മാല..! പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാഷിം
ഏപ്രിൽ 27നാണ് സംഭവം നടന്നത്. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. അടിയന്തരമായി വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഇയാളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുഡുപ്പുവിലെ ക്ഷേത്രത്തിന് സമീപം പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോഴാണ് അഷ്റഫ് ആൾക്കൂട്ട മർദ്ദനമേറ്റ് മരിച്ചത്. മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 103(2), 115(2), 189(2), 190, 191(1), 191(3), 240 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.