)
ന്യൂഡൽഹി: മുംബൈയിൽ 2006ൽ ലോക്കൽ ട്രെയിൻ ശൃംഖലയിലുണ്ടായ സ്ഫോടന പരമ്പരയിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
പ്രതികളെ വെറുതേവിട്ട ഹൈക്കോടതി നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചത്. കേസിലെ എല്ലാ പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു. ഹർജി പരിഗണിച്ചത് ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, എൻകെ സിംഗ് എന്നിവരുടെ ബെഞ്ചാണ്.
പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും സുപ്രീംകോടതി പ്രതികളെ ജയിൽ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. 2006ലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനക്കേസിലെ പ്രതികളെയാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
പ്രതി ചേർക്കപ്പെട്ട 12 പേരെയും കോടതി വെറുതേവിട്ട് ഉത്തരവിറക്കി. കുറ്റക്കാർക്കെതിരെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തം ആയിരുന്നില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരുൾപ്പെട്ട ബെഞ്ച് പ്രതികൾക്കെതിരെ കേസ് തെളിയിക്കുന്നതിൽ പൂർണമായും പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും പ്രസ്താവിച്ചു.
പ്രതികളാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും അതിനാൽ തന്നെ ഇവരുടെ ശിക്ഷ റദ്ദാക്കുന്നുവെന്നുമായിരുന്നു കോടതി വിധി. പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.