)
ന്യൂഡൽഹി: ചൂരൽമല - മുണ്ടക്കൈ ദുരന്തത്തിലെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം പി. മുൻപൊരിക്കലും ഇല്ലാത്ത വിധം കേന്ദ്രസർക്കാർ നൽകിയ തുച്ഛമായ സഹായം പോലും വായ്പ്പയായാണ് നൽകിയതെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ദുരന്തബാധിതരുടെ വായ്പകളും എഴുതി തള്ളണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ഒരു വർഷം കഴിയുമ്പോഴും പുനരധിവാസം നടപ്പാക്കുന്നതിൽ സംവിധാനങ്ങൾക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി.
പാർലമെന്റിൽ പ്രധാനപ്പെട്ട ചർച്ചകൾ നടക്കുന്നത് കൊണ്ട് ഇന്ന് വയനാട് എത്താൻ കഴിഞ്ഞില്ലെന്നും എല്ലാം നഷ്ടപ്പെട്ട ആ ജനതയോട് അവരുടെ അഗാധമായ ദുഃഖത്തിൽ പങ്കു ചേരുകയും മുന്നോട്ടുള്ള യാത്രയിൽ സ്നേഹവും പിന്തുണയും അറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.
അതേസമയം, പുത്തുമലയിലെ ഹൃദയഭൂമിയിൽ ഉറങ്ങുന്നവർക്ക് മരിച്ചവരുടെ ബന്ധുക്കളും സംസ്ഥാന സർക്കാരും ആദരാഞ്ജലികൾ അർപ്പിച്ചു. ആദര സൂചകമായി പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രിമാരും ജില്ലാ ഭരണകൂടവും പ്രത്യേകം തയ്യാറാക്കിയ സ്മൃതി കുടിരത്തിൽ പുഷ്പാഞ്ജലി നടത്തി. സർവമത പ്രാർഥനയും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.