പശ്ചിമബംഗാള്‍: സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം പെരുകുന്നു. ഈ തവണ പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ഒരു യുവതിക്കാണ് സ്വന്തം കാമുകനില്‍ നിന്നും ഇങ്ങനൊരു ദുരനുഭവമുണ്ടായത്. ഇന്ന്‍ പുലര്‍ച്ചെ ഒന്നരയ്ക്ക് കൊല്‍ക്കത്തയില്‍ നിന്നും 195 കിലോമീറ്റര്‍ അകലെയുള്ള സൈനിത്യ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് സംഭവം നടന്നത്. മൂന്നുപേരടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ബോട്ടില്‍ തള്ളികയറ്റി.
സംഭവത്തില്‍, യുവതിയുടെ പരാതി പ്രകാരം കാമുകനായ താരക് ഭാസ്കറിനെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടുപേര്‍ക്കുമുള്ള തിരിച്ചില്‍ തുടങ്ങിയതുമായി ബിർഭും ജില്ലാ പോലീസ് സൂപ്രണ്ട് നീലകണ്ഠ സുധീർ കുമാർ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നുന്നെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആശുപത്രിയിലുള്ള യുവതിയുടെ നില ഗുരതരമാണ്. വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിലും ഇപ്പോഴത്തെ നിലയില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ യുവതിയുടെ ആരോഗ്യനില അനുവദിക്കുന്നില്ലെന്ന്‍ പോലീസ് പറഞ്ഞു.
സംഭവത്തില്‍, നാട്ടുക്കാര്‍ പറയുന്നതിങ്ങനെ 'പീഡനത്തിനിരയായ യുവതിയും പ്രതിയായ താരക് ഭാസ്കറും സമീപവാസികളായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് യുവതിയ്ടെ ഭര്‍ത്താവ് മറ്റൊരു സ്ഥലത്താണ് താമസം. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ബന്ധം തുടാരന്‍ താല്‍പ്പര്യമില്ലെന്ന് യുവതി അറിയിച്ചതോടെയാണ് പ്രതി ക്രൂരകൃത്യത്തിന് മുതിര്‍ന്നത്.
ആദ്യം സൈനിത്യ ബസ് സ്റ്റാന്റിന് സമീപം ഒഴിഞ്ഞുകിടന്ന റൂമില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ഈക്കാര്യം യുവതി അയല്‍വാസികളെ അറിയിച്ചതില്‍ പ്രകോപിതനായ പ്രതി ക്രൂരകൃത്യം നടത്തുകയായിരുന്നു