തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം നഷ്ടപരിഹാരം

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ഉത്തര്‍പ്രദേശിലെ ഊഞ്ചഹാറിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്‍റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 50,000 രൂപ വീതവും മറ്റ് പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും. 

Last Updated : Nov 1, 2017, 07:05 PM IST
തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം നഷ്ടപരിഹാരം

റായ്ബറേലി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ഉത്തര്‍പ്രദേശിലെ ഊഞ്ചഹാറിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്‍റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 50,000 രൂപ വീതവും മറ്റ് പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും. 

ഇന്ന് വൈകീട്ടാണ്  ഊഞ്ചഹാറിലെ ഫിറോസ് ഗാന്ധി തെര്‍മല്‍ പവര്‍ പ്ലാന്‍റിലെ ബോയിലര്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 10 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 

ഏകദേശം 150 ഓളം ആംബുലന്‍സുകളിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പ്ലാന്‍റില്‍ നിന്നും പുറത്തേക്ക് തെറിച്ച ചാരവും പൊടിയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. 

ഫിറോസ് ഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന പവര്‍ പ്ലാന്‍റ് കല്‍ക്കരി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 1988ലാണ് പ്ലാന്‍റ് സ്ഥാപിക്കപ്പെട്ടത്. 210 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള അഞ്ച് യൂണിറ്റുകളാണ് പ്ലാന്‍റില്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് പ്ലാന്‍റ് താല്‍ക്കാലികമായി അടച്ചു. 

Trending News