)
ഭോപ്പാൽ: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ കഫ് സിറപ്പ് കുടിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. ഉയർന്ന അളവിൽ ഡൈ എത്തിലീൻ, ഗ്ലൈക്കോൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് മധ്യപ്രദേശിൽ രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ്, റെസ്പിഫ്രഷ് എന്നീ കഫ് സിറപ്പുകളാണ് നിരോധിച്ചത്. ഇവ രണ്ടും നിർമ്മിക്കുന്നത് ഗുജറാത്തിലാണ്.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേസുകള്‍ സിബിഐ അന്വേഷിക്കണം, കഫ് സിറപ്പുകൾക്കെല്ലാം നിര്‍ബന്ധിത നിലവാര പരിശോധന നടത്തണം, സംഭവത്തില്‍ വിദഗ്ധ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് പൊതുതാൽപര്യ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.
മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് നിർദ്ദേശിച്ച ഡോക്ടറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടർ പ്രവീൺ സോണിയെയാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഡോ പ്രവീൺ സോണിയാണ് മരുന്ന് നിർദ്ദേശിച്ചിട്ടുള്ളത്. കഫ് സിറപ്പ് കുടിച്ചതിന് പിന്നാലെ കുട്ടികൾക്ക് വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് കഫ് സിറപ്പ് കുടിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ നിർമ്മിച്ച മരുന്ന് കഴിച്ചാണ് കുട്ടികൾ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.