"കര്‍ണാടക രാജ്യത മുഖ്യമന്ത്രിയാകി' കര്‍ണാടകയില്‍ വീണ്ടും "മുഖ്യമന്ത്രി' സത്യപ്രതിജ്ഞ!!

അധികാരമേറ്റ് മൂന്നാഴ്ചയ്ക്ക് ശേഷം മന്ത്രിസഭാ വികസനം നടത്തിയ കര്‍ണാടകയില്‍ "മുഖ്യമന്ത്രി'യായി സത്യപ്രതിജ്ഞ ചെയ്തു മന്ത്രി!!

Last Updated : Aug 21, 2019, 07:47 PM IST
"കര്‍ണാടക രാജ്യത മുഖ്യമന്ത്രിയാകി' കര്‍ണാടകയില്‍ വീണ്ടും "മുഖ്യമന്ത്രി' സത്യപ്രതിജ്ഞ!!

ബംഗളുരു: അധികാരമേറ്റ് മൂന്നാഴ്ചയ്ക്ക് ശേഷം മന്ത്രിസഭാ വികസനം നടത്തിയ കര്‍ണാടകയില്‍ "മുഖ്യമന്ത്രി'യായി സത്യപ്രതിജ്ഞ ചെയ്തു മന്ത്രി!!

ബിജെപി നേതാവും ചിക്കനായകനഹള്ളി എംഎല്‍എയുമായ മധു സ്വാമിയാണ് മുഖ്യമന്ത്രി ബി.എസ്. യെദ്ദ്യൂരപ്പയെ ഞെട്ടിച്ച്‌ "മുഖ്യമന്ത്രി'യായി സത്യപ്രതിജ്ഞ ചെയ്തത്.

ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു മുന്‍പാകെ സത്യപ്രതിജ്ഞയ്ക്കെത്തിയ മധു, "കര്‍ണാടക രാജ്യത മുഖ്യമന്ത്രിയാകി' (കര്‍ണാടക സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി) എന്നു ചൊല്ലി. അമളി മനസിലായ മധു ഉടന്‍തന്നെ "സോറി, മന്ത്രിയാകി', എന്നു തിരുത്തി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി. ഇതിനുശേഷം മുഖ്യമന്ത്രി ബി.എസ്. യെദ്ദ്യൂരപ്പയ്ക്കരികെ എത്തിയ മധുവിനെ നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം ആലിംഗനം ചെയ്തത്.

മൂന്നാഴ്ച മുന്‍പ് സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും മന്ത്രിസഭ വികസിപ്പിച്ചിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അടക്കം 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് ചൊവ്വാഴ്ച യെദ്ദ്യൂരപ്പ കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചത്. മുന്‍ ഉപമുഖ്യമന്ത്രിമാരായ കെ.എസ്. ഈശ്വരപ്പ, ആര്‍. അശോക, സ്വതന്ത്രന്‍ എച്ച്‌. നാഗേഷ്, ബി. ശ്രീരാമലു എന്നിവരും മന്ത്രിമാരാണ്. എംഎല്‍എയോ എംഎല്‍സിയോ അല്ലാത്ത ലക്ഷ്മണ്‍ സംഗപ്പ സാവഡിയും മന്ത്രിയാണ്. 

കോട്ട ശ്രീനിവാസ് പൂജാരി, ഗോവിന്ദ് എം. കാരജോള്‍, അശ്വത് നാരായണ്‍ സിഎന്‍. എസ്. സുരേഷ്കുമാര്‍, വി. സോമണ്ണ, സി.ടി. രവി, ബാസവരാജ് ബൊമ്മൈ, ജെ.സി. മധുസ്വാമി, സി.സി. പാട്ടീല്‍, പ്രഭു ചവാന്‍, ശശികല ജോളി അന്നാസാഹെബ് എന്നിവരാണു മറ്റു മന്ത്രിമാര്‍. മന്ത്രിമാരില്‍ ഏഴു പേര്‍ ലിംഗായത്ത് വിഭാഗക്കാരാണ്. മൂന്നു വൊക്കലിഗക്കാരും മന്ത്രിമാരായി.

 

Trending News