Operation Sindoor Fake News: സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഓരോന്നായി പൊളിച്ചുകൊണ്ടിരിക്കുകയാണ് പ്രെസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം. ഇത്തവണ അന്താരാഷ്ട്ര മാധ്യമം ആയ അല്‍ ജസീറയാണ് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം പത്ത് സ്‌ഫോടനങ്ങള്‍ നടന്നു എന്ന വാര്‍ത്തയാണ് അല്‍ ജസീറ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
ഇത് പൂര്‍ണമായും വ്യാജ വാര്‍ത്തയാണെന്നാണ് പ്രെസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക സോഴ്‌സുകളില്‍ നിന്ന് മാത്രം കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നാണ് പറയുന്നത്. സമൂഹത്തില്‍ ആശയക്കുഴപ്പവും ഭയവും പടര്‍ത്താന്‍ മാത്രമേ ഇത്തരം പ്രചാരണങ്ങള്‍ സഹായിക്കുകയുള്ളു എന്നും പിഐബി ഫാക്ട് ചെക്കിന്റെ എക്‌സ് ഹാന്‍ഡിലിലെ പോസ്റ്റില്‍ പറയുന്നു.
ഓപ്പറേഷന്‍ സിന്ദൂരിന് പിറകേയും ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാകിസ്താന്‍ സോഴ്‌സുകളെ ഉദ്ധരിച്ചാണ് പല അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ത്യയുടെ അഞ്ച് ഫൈറ്റര്‍ ജെറ്റുകള്‍ പാകിസ്താന്‍ വെടിവച്ചിട്ടു എന്നതായിരുന്നു അതില്‍ പ്രധാനം. പാകിസ്താന്റെ വാദമായി വാര്‍ത്തകള്‍ വന്നെങ്കിലും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
ഇതിനിടെ അന്താരാഷ്ട്ര ടെലിവിഷന്‍ മാധ്യമം ആയ സിഎന്‍എനിന്റെ വാര്‍ത്താ പരിപാടിയില്‍ പാകിസ്താന്‍ പ്രതിരോധ മന്ത്രി നാണം കെടുകയും ചെയ്തു. അഞ്ച് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു എന്ന അവകാശവാദം അവതാരക ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. ഇന്ത്യയിലേയും പാകിസ്താനിലേയും സോഷ്യല്‍ മീഡിയകളില്‍ കാണുന്ന ദൃശങ്ങളാണ് തെളിവ് എന്നായിരുന്നു വാദം. എന്നാല്‍ ഇങ്ങനെ പ്രചരിച്ചവയെല്ലാം വ്യാജ വീഡിയോകള്‍ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.