India Operation Sindoor: അർധരാത്രിയിൽ പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചു. പാകിസ്ഥാൻറെ ആക്രമണ നീക്കം ഇന്ത്യ തടഞ്ഞുവെന്ന് വിദേശകാര്യ സെക്രട്ടറി.

പാകിസ്ഥാന് തക്ക മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ന് രാവിലെയടക്കം ആക്രമണ ശ്രമം നടന്നു. പാക് ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. അർധരാത്രിയിൽ പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചു. പാകിസ്ഥാൻറെ ആക്രമണ നീക്കം ഇന്ത്യ തടഞ്ഞു. പാകിസ്ഥാൻ ലക്ഷ്യമിട്ടത് 15 കേന്ദ്രങ്ങൾ. ടിആർഎഫിനെ പാകിസ്ഥാൻ പിന്തുണച്ചു. ഭീകരവാദത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞാൽ കാര്യമില്ല. ഭീകര സംഘടനകളെ പാകിസ്ഥാൻ പിന്തുണച്ചു. ലക്ഷ്യമിട്ടത് വടക്ക് പടിഞ്ഞാറൻ മേഖല. പാക് മിസൈലുകളും ഡ്രോണുകളും തകർത്തതായി വിദേശകാര്യ സെക്രട്ടറി.
#WATCH | Delhi: Foreign Secretary Vikram Misri says, ".. As far as we are concerned, the individuals eliminated at these facilities were terrorists. Giving terrorists state funerals, maybe a practice in Pakistan..."#OperationSindoor pic.twitter.com/jVkEhxv2lM
— ANI (@ANI) May 8, 2025
പാകിസ്ഥാനെതിരെ ശക്തമായി ആഞ്ഞടിച്ചാണ് വിദേശകാര്യ വക്താവ് വിക്രം മിസ്രി വാർത്താസമ്മേളനം നടത്തിയത്. പാകിസ്ഥാൻ പിറവി കൊണ്ട നാൾ മുതൽ നുണ പറയാൻ ആരംഭിച്ച രാജ്യമാണെന്നും വിക്രം മിസ്രി പറഞ്ഞു. പാക് നുണകളിൽ 75 കൊല്ലമായി അത്ഭുതമില്ലെന്നും ഇന്ത്യക്ക് അത് ശീലമായെന്നും മിസ്രി പറഞ്ഞു.
ഇന്ത്യൻ ജെറ്റ് വിമാനങ്ങളെ വീഴ്ത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദത്തെയും മിസ്രി തള്ളിക്കളഞ്ഞു. ഇന്ത്യ നീലം-ഝലം അണക്കെട്ട് തകർക്കാൻ ലക്ഷ്യമിട്ടതായി പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഈ ആരോപണവും മിസ്രി തള്ളി. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്ന് വിക്രം മിസ്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.