Operation Sindoor: ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും 12 പേർക്ക് പരിക്കേറ്റുവെന്നും പാകിസ്താൻ സൈന്യം സ്ഥീകരിച്ചതായാണ് റിപ്പോർട്ടുകൾ.

ദില്ലി: പഹല്‍ഗ്രാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ പാകിസ്താനില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 55 പേര്‍ക്ക് പരിക്കേറ്റു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ മരണം സംബന്ധിച്ച് ഇന്ത്യന്‍ സേന അധികൃതര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. പാക് അധീന കശ്മീരിലേയും പാകിസ്താനിലേയും ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ ആക്രമണം പാകിസ്താന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേര് കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചത് എന്നാണ് സേനാവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് കരുതപ്പെടുന്ന ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് ഇത് എന്നും സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്ബ കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. പാക് ഭീകരന് ഹാഫിസ് സെയ്ദുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളും മദ്രസയും ആക്രമിക്കപ്പെട്ടു. ബഹാവല്‍പൂര്‍, മുസാഫറാബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ബഹാവല്‍പൂര്‍ ഹാഫിസ് സെയ്ദിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്.
മിസൈല്‍ ആക്രമണം ആണ് നടന്നത് എന്നാണ് പാത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര-വ്യോമ സേനകളുടെ സംയുക്ത ആക്രണം ആയിരുന്നു എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഇന്ത്യന്‍ സേനയുടെ ഔദ്യോഗിക വിശദീകരണം വരുമ്പോള്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.
ഒരു പ്രകോപനവും ഇല്ലാതെയാണ് ഇന്ത്യയുടെ ആക്രമണം എന്നാണ് പാക് ഉപ പ്രധാനമന്ത്രി ഇഷാഖ് ദര് പ്രതികരിച്ചത്. മുര്ദിക്കെയിലും ബഹാവല്‍പൂരിലും സാധാരണ ജനങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായി എന്നും ദര് ആരോപിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.