ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സൈന്യത്തിന് തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. എവിടെ, എപ്പോൾ, എങ്ങനെ തിരിച്ചടി നൽകണമെന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച വൈകിട്ടാണ് ഉന്നതതല യോഗം ചേർന്നത്. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതിയോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ബുധനാഴ് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ എന്നിവരും പങ്കെടുത്തു.
PM Modi affirms India’s resolve against terrorism, gives Armed Forces complete operational freedom on response to Pahalgam terror attack
Read @ANI Story | https://t.co/2borBY2XYP #Pahalgamterrorattack #terrorism pic.twitter.com/8SxgXRaTnO
— ANI Digital (@ani_digital) April 29, 2025
ALSO READ: പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ
പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. ലഷ്കർ ഇ ത്വയ്ബയാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. എന്നാൽ തങ്ങൾക്ക് ഭീകരാക്രമണത്തിൽ പങ്കില്ലെന്നാണ് പാകിസ്ഥാൻ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.