)
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ നിലവിലെ സാഹചര്യം ചർച്ച ചെയ്തു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുൾപ്പെടെ ഉന്നതതലയോഗത്തിൽ പങ്കെടുത്തു. അമിത് ഷാ നാളെ ഭീകരാക്രമണം നടന്ന സ്ഥലത്ത് സന്ദർശനം നടത്തും. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
#WATCH | Srinagar | Union Home Minister Amit Shah chairs a high-level security meeting with all the agencies following the Pahalgam terror attack. pic.twitter.com/rCSy0tuW2B
— ANI (@ANI) April 22, 2025
ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് മരിച്ചത്. മകളുടെ മുന്നിൽവച്ചാണ് രാമചന്ദ്രന് വെടിയേറ്റതെന്നാണ് വിവരം. ജമ്മുകശ്മീരിൽ കുടുംബസമേതം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു രാമചന്ദ്രൻ. ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്നെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്നുള്ള പ്രശാന്ത് സത്പതി, കർണാടക സ്വദേശി ഭരത് ഭൂഷൺ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
#WATCH | Srinagar | J&K CM Omar Abdullah briefs Union Home Minister Amit Shah over Pahalgam terrorist attack. LG Manoj Sinha and other high-level officials also present. pic.twitter.com/bxgkiVRmW0
— ANI (@ANI) April 22, 2025
രണ്ട് വിദേശികൾ, നാട്ടുകാരായ രണ്ട് പേർ എന്നിവരും കൊല്ലപ്പെട്ടതായാണ് വിവരം. ഒരു നേപ്പാൾ സ്വദേശിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും സുരക്ഷ ശക്തമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.