വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താന് ഉചിതമായ മറുപടി ഇന്ത്യ നൽകുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

ന്യൂഡൽഹി: പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാക് നടപടി അപലപനീയമെന്ന് വിക്രം മിസ്രി പറഞ്ഞു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ ആക്രമണം ചെറുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ധാരണകൾക്ക് വിപരീതമായാണ് അതിർത്തിയിൽ സാഹചര്യങ്ങളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പാകിസ്താൻ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും ഉത്തരവാദിത്തോടെ പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പാകിസ്താന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ജമ്മു മേഖലയിൽ പാക് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. അഖ്നൂർ, രജൗരി മേഖലയിലടക്കം പാക് പ്രകോപനമുണ്ടായി. വിവിധ മേഖലകളിൽ പാകിസ്താൻ ഷെല്ലാക്രമണവും നടത്തി. അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ ആക്രമണമുണ്ടായിരിക്കുകയാണ്. കശ്മീരിലും സുമ്പലിലും വെടിയൊച്ച കേട്ടതായാണ് വിവരം. നൗഗാമിലും പാകിസ്താൻ വെടി നിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
#WATCH | Delhi: Foreign Secretary Vikram Misri says, "An understanding was reached this evening between the DGMOs of India and Pakistan to stop the military action that was going on for the last few days. For the last few hours, this understanding is being violated by Pakistan.… pic.twitter.com/BNGnyvTnUH
— ANI (@ANI) May 10, 2025
പഞ്ചാബ്, ഗുജറാത്ത്, ജമ്മു, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കം ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് വെടിനിർത്തൽ കരാർ ലംഘനമുണ്ടായതായി ഔദ്യോഗികമായി അറിയിച്ചത്. ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചത്. ഇത് ശരിവെക്കുന്ന വീഡിയോയും അദ്ദേഹം പങ്കിട്ടിരുന്നു.
കച്ച് ജില്ലയിൽ ഡ്രോൺ ആക്രമണമുണ്ടായതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിതരായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.