പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ. ഭീകരവാദത്തെ എതിർക്കുന്നുവെന്നും ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രി ഖ്വാജ ആസിഫ് വിശദീകരിച്ചു. ഇന്ത്യയ്‌ക്കെതിരെ നിരവധി സംസ്ഥാനങ്ങളിൽ വിപ്ലവങ്ങൾ നടക്കുന്നുണ്ട്. നാഗാലാൻഡ് മുതൽ കശ്മീർ വരെ, തെക്ക്, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നിവിടങ്ങളിലെല്ലാം ഇന്ത്യൻ സർക്കാരിനെതിരെ വിപ്ലവങ്ങൾ നടക്കുന്നുണ്ടെന്ന് ആസിഫ് അവകാശപ്പെട്ടു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. കൊലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ശ്രീനഗരിലെ പൊലീസ് ആസ്ഥാനത്തെ ചടങ്ങിലാണ് കൊല്ലപ്പെട്ടവർ അമിത് ഷാ ആദരാഞ്ജലിയർപ്പിച്ചത്. ശേഷം അമിത് ഷാ പെഹൽഗാമിലെത്തി. ബൈസരൻ താഴ്വരയിലെ സാഹചര്യം വിലയിരുത്തുകയാണ് അദ്ദേഹം. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെ ഡൽഹിയിലെത്തിയ പ്രധാനമന്ത്രി പഹൽഗാം സാഹചര്യം വിലയിരുത്താൻ യോഗം ചേർന്നു.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ അനുകൂല സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്നാണ് റിപ്പോർട്ട്. ഭീകരരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള കസൂരിയാണെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നാണ് ഇയാൾ ആക്രമണം നിയന്ത്രിച്ചതെന്നാണ് സൂചന. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണ സംഘത്തിൽ പ്രാദേസിക രണ്ട് ഭീകരരും ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരും ഈ ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
Also Read: Baramulla Encounter: ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ സൈന്യം തെരച്ചിൽ നടത്തി. ബൈസരൻ മേഖലയിൽ ഹെലികോപ്റ്ററിലാണ് സൈന്യം പരിശോധന നടത്തിയത്. എന്നാൽ തെരച്ചിലിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് വിവരം.
അതേസമയം ജമ്മുകശ്മീരിലെ ബാരമുള്ളയിൽ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വടക്കന്‍ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും സാന്യം പിടിച്ചെടുത്തു. കനത്ത വെടിവയ്പ്പിന് പിന്നാലെയാണ് സൈന്യം ഭീകരരെ വധിച്ചത്. പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.
അതിനിടെ പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിവയ്പ്പ് നടത്തി. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയതെന്നും കുറച്ച് നേരം ഇത് തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പ്പിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.