നാഗ്പൂരിലെ പതഞ്ജലി ഫുഡ് പാർക്ക് വിദർഭയിലെ കർഷക ആത്മഹത്യകൾ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ യൂണിറ്റ് നാഗ്പൂരിൽ പ്രവർത്തനമാരംഭിച്ചു. പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് പതഞ്ജലിയുടെ സേവനങ്ങൾ വ്യാപിപ്പിക്കുക എന്ന നിതിൻ ഗഡ്കരി, സ്വാമി രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരുടെ ദർശനം യാഥാർത്ഥ്യമായിരിക്കുകയാണ്. ഇതിന് നിരവധി തടസ്സങ്ങളും വെല്ലുവിളികളും നേരിട്ടുവെങ്കിലും, ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന സ്വാമി രാംദേവിന്റെ ദൃഢനിശ്ചയം ആണ് യാഥാർത്ഥ്യമായിരിക്കുന്നത്.
കർഷകരുടെ അഭിവൃദ്ധിയാണ് പതഞ്ജലിയുടെ പ്രാഥമിക ലക്ഷ്യം. പതഞ്ജലി ഫുഡ് ആൻഡ് ഹെർബൽ പാർക്ക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഓറഞ്ചുകളും സംസ്കരിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു. ഓറഞ്ചുകളുടെ തരംതിരിക്കലും ഗ്രേഡിംഗും ഇവിടെ വച്ച് തന്നെ നടക്കും. കൂടാതെ കർഷകർക്ക് കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും നൽകും. കർഷകർക്ക് ആവശ്യമുള്ളിടത്തോളം കാലം ഇവിടെ ഓറഞ്ച് സൂക്ഷിക്കാനും അനുയോജ്യമായ വിപണി വില ലഭിക്കുമ്പോൾ വിൽക്കാനുമുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഓറഞ്ച് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഈ കേന്ദ്രം വളരെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരും പതഞ്ജലിയും ഒന്നിനുപുറകെ ഒന്നായി പ്രതിബദ്ധതകൾ വിജയകരമായി നിറവേറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ഫുഡ് പാർക്ക് മേഖലയിലെ കർഷകർക്ക് വലിയ ആശ്വാസമായി മാറും. പതഞ്ജലിയുടെ മഹത്തായ സംരംഭത്തിന് മഹാരാഷ്ട്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഫഡ്നാവിസ് ഉറപ്പ് നൽകി.
നാഗ്പൂരിൽ ഇത്തരത്തിലൊരു ഭക്ഷ്യ സംസ്കരണ യൂണിറ്റ് ആരംഭിച്ചതിന് സ്വാമി രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നന്ദി പറഞ്ഞു. പതഞ്ജലി ഫുഡ് പാർക്ക് നൂതന സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുകയും കർഷകർക്ക് ആശ്വാസമായി മാറുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ ഈ സംരംഭം സംസ്ഥാനത്തിന് വലിയ നേട്ടമാണ്. സ്വാമി രാംദേവിന്റെ വിശാലമായ കാഴ്ചപ്പാടും സമർപ്പിത ശ്രമങ്ങളും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദർഭയിലെ കാർഷിക പ്രതിസന്ധിയെ കുറിച്ചാണ് ഉദ്ഘാടന ചടങ്ങിൽ ഗഡ്കരി എടുത്തുപറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടും ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതും മൂലം 10,000-ത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാൽ മെഗാ ഫുഡ് പാർക്ക് മേഖലയിലെ കർഷകർക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്. നേരത്തെ, ചെറിയ ഓറഞ്ച് കിലോയ്ക്ക് 12 രൂപ എന്ന നിരക്കിലാണ് വിറ്റിരുന്നത്. എന്നാൽ പതഞ്ജലി അത് കിലോയ്ക്ക് 18 രൂപ എന്ന നിരക്കിൽ സംഭരണം ഉറപ്പാക്കിയിട്ടുണ്ട്. ഇത് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതാണ്.
പ്ലാന്റിൽ പ്രതിദിനം 800 ടൺ ഓറഞ്ചിന്റെ ആവശ്യം വരുന്നുണ്ട്. ഡിമാൻഡ് വർധിക്കുമ്പോൾ കർഷകർക്ക് അവരുടെ ഉത്പാദനം കൂട്ടേണ്ടതായി വരുന്നു. ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ, മറ്റ് സിട്രസ് പഴങ്ങൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള മാർഗങ്ങൾക്കായി അഗ്രോ വിഷനും പ്രവർത്തിക്കുന്നുണ്ടെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. നിലവിൽ, നാഗ്പൂരിൽ ഏക്കറിന് 4-5 ടൺ ഓറഞ്ച് ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ഏക്കറിന് 25-30 ടണ്ണായി ഉയർത്തുക എന്നതാണ് ലക്ഷ്യം. സർക്കാരിന്റെയും പതഞ്ജലിയുടെയും സംയുക്ത പരിശ്രമത്തിലൂടെ വിദർഭയിലെ കർഷകർ ഇനി ദുരിതത്തിലാകുകയോ ആത്മഹത്യ ചെയ്യേണ്ടി വരികയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ഓറഞ്ച് സംസ്കരണ പ്ലാന്റാണ് നാഗ്പൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് സ്വാമി രാംദേവ് പറഞ്ഞു. പദ്ധതിയിൽ ഏകദേശം 1,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 500 കോടി കൂടി നിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഹൈടെക് യന്ത്രങ്ങളാണ് ഈ പ്ലാന്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഓറഞ്ച് ജ്യൂസ് ഒരു ആന്റി-ഏജിംഗ് പാനീയമാണെന്ന് സ്വാമി രാംദേവ് പറഞ്ഞു. നിലവിൽ മാർക്കറ്റുകളിൽ ലഭ്യമായിട്ടുള്ള ജ്യൂസുകളിൽ 10% യഥാർത്ഥ ജ്യൂസും 40% പഞ്ചസാരയും ബാക്കിയുള്ളത് നേർപ്പിച്ച വെള്ളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇനി ലോകത്തിന് മുഴുവനും 100% ശുദ്ധവും, കീടനാശിനി രഹിതവും, പ്രിസർവേറ്റീവുകളില്ലാത്തതും, പഞ്ചസാര രഹിതവുമായ ഓറഞ്ച് ജ്യൂസ് നാഗ്പൂർ വിതരണം ചെയ്യും. പ്ലാന്റിന്റെ ദൈനംദിന സംസ്കരണ ശേഷി 800 ടൺ ആണ്. ഇത് കർഷകരുടെ അഭിവൃദ്ധിയെ ഗണ്യമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിസ്സഹായരും ദുരിതമനുഭവിക്കുന്നവരുമായ കുറെ കർഷകരുടെ ചിന്തയാണ് വിദർഭയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ വരുന്നതെന്ന് പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ പറഞ്ഞു. കർഷകരുടെ ദാരിദ്ര്യം, ബുദ്ധിമുട്ട് തുടങ്ങി അവരുടെ പ്രശ്നങ്ങളൊക്കെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഗ്പൂരിൽ ഇങ്ങനൊരു സംരംഭം തുടങ്ങിയത്. പദ്ധതി വിദർഭയ്ക്ക് പുതിയ പ്രതീക്ഷയും സമൃദ്ധിയും നൽകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആത്മഹത്യാ പ്രവണതയുള്ളവരുമായ കർഷകരുടെ ചിത്രമാണ്. കർഷകർക്കിടയിലെ ദാരിദ്ര്യം, ബുദ്ധിമുട്ട്, നിരാശ എന്നിവ ഇല്ലാതാക്കുക എന്ന ഉറച്ച തീരുമാനത്തോടെയാണ് നാഗ്പൂരിലെ ഈ ഓറഞ്ച് സംസ്കരണ യൂണിറ്റ് സ്ഥാപിതമായത്. ഈ സംരംഭം പ്രദേശത്തെ കർഷകരെ വളരെക്കാലമായി ബാധിച്ചിരുന്ന ഇരുണ്ട യാഥാർത്ഥ്യത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ പരിവർത്തനം ഉടൻ ദൃശ്യമാകുമെന്നും വിദർഭയ്ക്ക് പുതിയ പ്രതീക്ഷയും സമൃദ്ധിയും നൽകുമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
നാഗ്പൂരിലെ ഈ സംസ്കരണ യൂണിറ്റിന്റെ വരവ് ഓറഞ്ച് കർഷകർക്ക് ഒരു അനുഗ്രഹമാണെന്ന് മേഖലാ എംഎൽഎ ശ്രീ ആശിഷ് ദേശ്മുഖ് പറഞ്ഞു. ഈ പ്ലാന്റാ കർഷകരിൽ ആശ്വാസവും ശുഭാപ്തിവിശ്വാസവും വളർത്തിയിട്ടുണ്ടെന്നും ഇത് വിദർഭയിലെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് ന്യായമായ വില ലഭിക്കുന്നുവെന്നത് ഉറപ്പാക്കാൻ ഇടനിലക്കാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും പങ്ക് ഇല്ലാതാക്കണമെന്ന് അദ്ദേഹം സ്വാമി രാംദേവിനോട് ആവശ്യപ്പെട്ടു.
റീജിയണൽ എം.എൽ.എ ശ്രീ ആശിഷ് ജയ്സ്വാൾ, ബി.ജെ.പിയുടെ ദേശീയ സഹ-സംഘടനാ സെക്രട്ടറി ശ്രീ.ശിവപ്രകാശ്, പതഞ്ജലി ഫുഡ്സ് ലിമിറ്റഡിൻ്റെ എം.ഡി. ശ്രീരാംബഹരത്ത്, ശ്രീ.എൻ.പി. സിംഗ്, പ്രൊഫ. സാധ്വി ദേവപ്രിയ, സിസ്റ്റർ അൻഷുൽ, സിസ്റ്റർ പരുൾ, സ്വാമി പരമർഥ് ദേവ്, വിദർഭ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷകർ, പതഞ്ജലി മഹിളാ യോഗ സമിതി അംഗങ്ങൾ, പതഞ്ജലി യോഗപീഠത്തിൻ്റെ വിവിധ സംഘടനകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.