ഹൈദരാബാദ്: തെലുങ്കാനയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനത്തിന്‍റെ വാതില്‍ ടെറസിലേക്ക് തകര്‍ന്നു വീണു. സെക്കന്തരാബാദിലെ ലലാപേട്ടിലെ ഗണേഷ് യാദവ് എന്നയാളുടെ വീടിന്‍റെ ടെറസിലാണ് വിമാനത്തിന്‍റെ വാതില്‍ വീണത്.
ടെറസില്‍ പെയിന്റിങ്ങ് വര്‍ക്ക് നടക്കുകയായിരുന്നു. വാതില്‍ വീഴുന്നതിനു അല്‍പ്പം മുന്‍പ് ടെറസില്‍ ജോലി ചെയ്തിരുന്നയാള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തു പോയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
തെലുങ്കാന ഏവിയേഷന്‍ അക്കാഡമിയുടെ ചെറുവിമാനത്തിന്‍റെ വാതിലാണ് പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ പൈലറ്റും ട്രെയിനിയുമുണ്ടായിരുന്നു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
ബേഗംപേട്ട് എയർപോർട്ടിനു അടുത്തായിയാണ് ലലാപേട്ട് സ്ഥിതി ചെയ്യുന്നത്. അതിനാൽ വിമാന പരിശീലനങ്ങള്‍ക്കായി ഇവിടെ ചെറു വിമാനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണയാണ്. സമാന രീതിയില്‍ കഴിഞ്ഞ മാസം ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഇവിടെ തകർന്നു വീണിരുന്നു.