മാന്ദ്യം മറികടക്കണോ? ഈ ആശയങ്ങള്‍ മോഷ്ടിച്ചോളൂ!!

രാജ്യം നേരിടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കുന്നതുമായ "സാമ്പത്തിക മാന്ദ്യ"ത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി!!

Last Updated : Oct 18, 2019, 07:41 PM IST
മാന്ദ്യം മറികടക്കണോ? ഈ ആശയങ്ങള്‍ മോഷ്ടിച്ചോളൂ!!

ന്യൂഡല്‍ഹി: രാജ്യം നേരിടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കുന്നതുമായ "സാമ്പത്തിക മാന്ദ്യ"ത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി!!

ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ കഴിഞ്ഞ 7 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നു എന്ന നീല്‍സണ്‍ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് ഉപദേശ൦ നല്‍കാന്‍ കോണ്‍ഗ്രസ് നേതാവിനെ പ്രേരിപ്പിച്ചത്.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടെന്നും വേണമെങ്കില്‍ ആശയങ്ങള്‍ മോഷ്ടിച്ചോളൂ എന്നുമായിരുന്നു രാഹുലിന്‍റെ പരിഹാസം.

'ഇന്ത്യയിലെ ഗ്രാമങ്ങള്‍ അതീവ ദുരിതത്തിലാണ്. സാമ്പത്തിക രംഗം തകര്‍ന്നു. സര്‍ക്കാരിന് എന്തു ചെയ്യണമെന്നു യാതൊരു പിടിയുമില്ല. കോണ്‍ഗ്രസ് ഇത് മുന്‍കൂട്ടി കണ്ടിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ട്. പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും വേണമെങ്കില്‍ ആശയങ്ങള്‍ മോഷ്ടിച്ചോളൂ, രാഹുല്‍ ട്വീറ്റ് ചെയ്തു. ഒപ്പം ഗ്രാമീണ ഉപഭോഗം വന്‍തോതില്‍ കുറഞ്ഞതായുള്ള മാധ്യമ റിപ്പോര്‍ട്ടും രാഹുല്‍ ഷെയര്‍ ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസും മോദി സര്‍ക്കാരും തമ്മിലുള്ള വാക്പോര് ഇപ്പോള്‍ പുതിയ തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം എല്ലാം വിറ്റുതുലയ്ക്കുന്ന ബേച്ചേന്ദ്ര മോദിയെന്ന് പ്രധാനമന്ത്രിയെ രാഹുല്‍ പരിഹസിച്ചിരുന്നു. ഇത് വലിയ ഹിറ്റായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരിഹാസം. 

ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗ നിരക്ക് ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നതായ റിപ്പോര്‍ട്ട് വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഉത്തരേന്ത്യയിലാണു പ്രതിസന്ധി രൂക്ഷമെന്നു നീല്‍സണ്‍ വിപണി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വളര്‍ച്ചയില്‍ ഗ്രാമീണ ഇന്ത്യ വളരെ പിന്നിലാണ്. കൃഷി, മഴയുടെ ക്രമത്തിലുണ്ടായ വലിയ മാറ്റം തുടങ്ങിയവയാണു ഗ്രാമീണ ഇന്ത്യയെ തളര്‍ത്തിയത്. വിളകള്‍ക്കു വിലയില്ലായായതോടെ കര്‍ഷകരുടെ വരുമാനം കുറഞ്ഞു. ഇതു ഗ്രാമീണ സന്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. വരുമാനം കുറയുന്നതു കര്‍ഷകരെ മാത്രമല്ല, ഭൂരഹിതരായ കൂലിപ്പണിക്കാരെയും വിഷമത്തിലാഴ്ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയന്നു.

Trending News