)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നാളെ ജിഎസ്ടി പരിഷ്കരണം നിലവിൽ വരുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യും. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകും. ജിഎസ്ടി പരിഷ്കാരം ഇന്ത്യയുടെ വളർച്ച ത്വരിതപ്പെടുത്തും.
മധ്യവർഗം, യുവാക്കൾ, കർഷകർ ഉൾപ്പെടെ എല്ലാവർക്കും പ്രയോജനം. നികുതി ഭാരത്തിൽ നിന്ന് മോചനമെന്ന് പ്രധാനമന്ത്രി. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. പൗരന്മാരെ ഈശ്വരനായി കരുതിയുള്ള നടപടി. ജിഎസ്ടി പരിഷ്കാരത്തിന് തുടർച്ചയുണ്ടാകും. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. നാളെ മുതൽ അഞ്ച് ശതമാനം 18 ശതമാനം എന്നീ സ്ലാബുകൾ മാത്രം. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബിൽ വരും.
ഇപ്പോൾ നികുതി ഘടന ലഘൂകരിക്കപ്പെട്ടു. ആനുകൂല്യം ലഭിക്കുന്നെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി. ഇന്ത്യൻ ഉത്പന്നങ്ങൾ അഭിമാനത്തോടെ വാങ്ങണം. വികസനം ശക്തിപ്പെടുത്തുക ലക്ഷ്യം. നിക്ഷേപം ആകർഷകമാക്കും. നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. ചപ്പാത്തി, പൊറോട്ട, ബ്രെഡ്, ന്യൂഡിൽസ്, കാപ്പിപ്പൊടി, ചായപ്പൊടി എന്നിവയ്ക്ക് വില കുറയും. ഒരു രാജ്യം ഒരു നികുതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പലതരം നികുതികൾ വില വർധനവിന് കാരണമായി. ജിഎസ്ടി ഈ പ്രശ്നം പരിഹരിച്ചു. ഒരു സാധനം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ വിവിധ നികുതികൾ ഉണ്ടായിരുന്നു. ജിഎസ്ടി ഇളവ് എല്ലാ മേഖലയിൽ ഉള്ളവർക്കും ഗുണം ചെയ്യും. നാഗരിക് ദേവോ ഭവയാണ് തൻറെ സർക്കാരിൻറെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് ആവശ്യമായത് തദ്ദേശീയമായി ഉണ്ടാക്കണം. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി. നാളെ ജിഎസ്ടി 2.0 പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.