വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കും. നമനിര്‍ദ്ദേശ പത്രിക ഇന്ന് 11.30 ഓടെ നല്‍കുമെന്നാണ് സൂചന. എന്‍.ഡി.എ.യുടെ പ്രമുഖ നേതാക്കള്‍, ജെഡിയു പ്രസിഡന്‍റ് നിതീഷ്കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പ്രധാനമന്ത്രിക്ക് ഒപ്പം ഉണ്ടാകും.
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും. നാമനിര്‍ദ്ദേശ പത്രികയുടെ സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമാകും.
ആദ്യം ബൂത്ത്തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ് അതിന് ശേഷം ക്ഷേത്ര ദര്‍ശനം നടത്തും. ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷമായിരിക്കും പത്രിക സമര്‍പ്പിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി പാർലമെന്ററി പാർട്ടി നേതാക്കളും മോദിയെ അനുഗമിക്കും.
നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ വാരാണസിയില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മാളവ്യയുടെ ശില്‍പ്പത്തില്‍ ഹാരാര്‍പ്പണം നടത്തിയാണ് മോദി റോഡ് ഷോയ്ക്ക് തുടക്കമിട്ടത്.
ഏഴ് കിലോമീറ്ററോളം നീണ്ട റോഡ് ഷോ ദശാശ്വമേഥ് ഘട്ടിലാണ് സമാപിച്ചത്. ദശാശ്വമേഥ് ഘട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.
2014ല്‍ നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും വിജയിച്ചത്. ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിനായിരുന്നു രണ്ടാം സ്ഥാനം. കോണ്‍ഗ്രസിന്റെ അജയ് റായിക്കായിരുന്നു മൂന്നാം സ്ഥാനം. ഇത്തവണയും അജയ് റായിയാണ് വാരാണസിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മെയ് 19നാണ് വാരാണസിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ്.