ബെംഗളൂരു: നാടകീയ നീക്കങ്ങള്‍ അവസാനിക്കാതെ കര്‍ണാടക. ഗവര്‍ണര്‍ക്ക് മുന്നില്‍ ഭൂരിപക്ഷമുണ്ടെന്ന പിന്തുണക്കത്ത് കൈമാറിയതിന് പിന്നാലെ എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസ്. ബിഡദിയിലെ ഈഗിള്‍ടെന്‍ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റുന്നതെന്നാണ് റിപ്പോർട്ട്.
ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം ഭയന്നാണ് നീക്കം. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നില്‍ നിന്ന് എംഎല്‍എമാരെ പ്രത്യേക ബസിലാണ് രാജ്ഭവനിലെത്തിച്ചത്. അവിടെ നിന്ന് നേരിട്ട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയതായാണ് സൂചന. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരിക്കും ഇനി ഈ എംഎല്‍എമാരെ തിരിച്ചെത്തിക്കുക.
Bengaluru: Congress MLAs to leave for Raj Bhavan from Karnataka Pradesh Congress Committee (KPCC) office. #KarnatakaElectionResults2018 pic.twitter.com/QGlO8JvOfB
— ANI (@ANI) May 16, 2018
ഒരു ജെഡിഎസ് എംഎൽഎയ്ക്ക് 100 കോടി വീതം നൽകാമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ കുമാരസ്വാമി ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാക്സ് ഉദ്യോഗസ്ഥരൊക്കെ ഇപ്പോള്‍ എവിടെപ്പോയിയെന്നും കുമാരസ്വാമി ചോദിച്ചു.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, ജെഡിഎസുമായുള്ള പിന്തുണ കത്തിൽ ഒരു സ്വതന്ത്ര എംഎൽഎ ഉൾപ്പെടെ 73 കോൺഗ്രസ് എംഎൽഎമാരാണ് ഒപ്പു വച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ മറ്റ് എംഎൽഎമാർക്ക് കെപിസിസി ആസ്ഥാനത്ത് ഇന്ന് എത്താൻ സാധിച്ചില്ലെന്നാണ് കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം.