)
ഡൽഹി: രജുര നിസമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നതായി രാഹുൽ ഗാന്ധി. എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുലിൻ്റെ ഗുരുതര ആരോപണം.
മഹാരാഷ്ട്രയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായ രജുരയിൽ, 2024 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നതായി രാഹുൽ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ 6850 വ്യാജ വോട്ടുകൾ കൂട്ടിചേർത്തതായി അദ്ദേഹം പറഞ്ഞു. 2024 ൽ രജുര മണ്ഡലത്തിലെ തിരഞ്ഞടുപ്പിൽ ബിജെപി യുടെ ദിയോറാവു വിഠോബ ഭോങ്ലെ 72,882 വോട്ട് നേടി വിജയിച്ചു. ഐഎൻസി യുടെ സുഭാഷ് ധോട്ടെ 69,828 വോട്ടുകളാണ് നേടിയത്.
സെപ്തംബർ പത്തിന് കോണഗ്രസ് വക്താവ് അതുൽ ലോദെ നടത്തിയ വാർത്താ സമ്മേളനത്തിൽ രജുരയിലെ വോട്ട് കൊള്ളയെ കുറിച്ച് പറഞ്ഞിരുന്നു. രജുരയിലെ വ്യാജ ഓൺലൈൻ വോട്ടർ റജിസ്ട്രേഷന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് 11 മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അതുൽ ലോദെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.