)
ന്യൂഡൽഹി: വീണ്ടും വോട്ടുകൊള്ള ആരോപണവുമായി രാഹുൽ ഗാന്ധി. തെളിവുകൾ നിരത്തിയാണ് രാഹുൽ ഗാന്ധിയുടെ പ്രത്യേക പത്രസമ്മേളനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്.
ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്നും ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് ചോരികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിക്കുന്നത്. താൻ തെളിവുകൾ കാണിക്കാമെന്നും പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒഴിവാക്കപ്പെട്ടവരെ കൂടെ വാർത്താസമ്മേളനത്തിൽ ഉൾപ്പെടുത്തിയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.