)
ഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനം ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭഗമായി ജയ്ഷെ ആസ്ഥാനം തകർത്തതിൻ്റെ പ്രതികാരമെന്ന് സൂചന. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ഡൽഹി പൊലീസ് എഫ്ഐആറിൽ പറയുന്നു. ഇതെ തുടർന്ന്, ഡൽഹി സ്ഫോടനം എൻഐഎ യുടെ പത്തംഗ സംഘം അന്വേഷിക്കും. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന, എൻഐഎ എഡിജി വിജയ് സാഗറും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ജമ്മു കശ്മീർ, ഡൽഹി, ഹരിയാന പൊലീസിൻ്റെ കൈവശമുള്ള കേസ് ഫയലുകൾ എൻഐഎ സംഘം ഏറ്റെടുക്കും.
സ്ഫോടനക്കേസിലെ പ്രതികളായ ഡോ ഉമർ ഗുലാം നബി, ഡോ ഷഹീൻ, ഡോ മുസമ്മിൽ എന്നിവർ ജോലി ചെയ്തിരുന്നത് അൽ ഫലാ സർവകലാശാലയിലാണ്. മുസമ്മിൽ അൽ ഫലായിലെ ജൂനിയർ ഡോക്ടറും, മറ്റ് രണ്ടപ പേർ അധ്യാപകരുമായിരുന്നു. സ്ഫോടനം നടന്ന ദിവസം രാവിലെ അൽ ഫലാ സർവകലാശാലയിൽ നിന്നുമാണ് ഉമർ കാറുമായി പോയത്. സ്ഫോടനത്തിന് ഉപയോഗിച്ച കാറുപോലെ മറ്റു രണ്ട് കാറുകൾ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.