നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി മരിച്ചതെന്നായിരുന്നു വിവരം.

കോയമ്പത്തൂർ: വാല്‍പ്പാറയില്‍ എട്ട് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയെ പുലി കടിച്ച് കൊന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ കരടിയുടെ ആക്രമണത്തിലാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.
അസം സ്വദേശികളുടെ മകന് നൂറുല്‍ ഇസ്ലാമാണ് കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മുഖത്തിന്റെ ഒരു ഭാഗം അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
സഹോദരന് പാല് വാങ്ങാനായി കുട്ടി പുറത്തേക്ക് പോയതാണെന്നാണ് റിപ്പോർട്ട്. ഏറെ നേരമായിട്ടും കുട്ടിയെ കാണതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെയും കൂട്ടി നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വാൽപ്പാറയിൽ നേരത്തെ പുലിയിറങ്ങിയിരുന്നു. ഒരു മാസം മുൻപ് ഒരു കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. അന്ന് ഏറെ തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. പുലിയെ പിടിക്കാൻ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ കരടിയുടെ ആക്രമണവും. പകൽ പോലും പുറത്തിറങ്ങാൻ ആളുകൾക്ക് ഭയമായി തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.