മഹാരാഷ്ട്രയിലെ‌ ത്രികക്ഷി ഭരണത്തിന് അധികം ആയുസില്ല!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരിക്കിട്ട ചര്‍ച്ചകള്‍ നടക്കവേ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി.

Last Updated : Nov 22, 2019, 06:16 PM IST
    1. മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകൃതമായാല്‍ അത് അധികകാലം നിലനില്‍ക്കില്ല എന്ന്‍ നിതിന്‍ ഗഡ്‌കരി
    2. മന്ത്രിസഭാ രൂപീകരണം അതിന്‍റെ അന്തിമ ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് ഗഡ്കരിയുടെ പരിഹാസം കലര്‍ന്ന പ്രതികരണം
മഹാരാഷ്ട്രയിലെ‌ ത്രികക്ഷി ഭരണത്തിന് അധികം ആയുസില്ല!!

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരിക്കിട്ട ചര്‍ച്ചകള്‍ നടക്കവേ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള ത്രികക്ഷി സര്‍ക്കാര്‍ രൂപീകൃതമായാല്‍ അത് അധികകാലം നിലനില്‍ക്കില്ല എന്നാണ് നിതിന്‍ ഗഡ്‌കരി അഭിപ്രായപ്പെട്ടത്.

'ഈ മൂന്ന് പാര്‍ട്ടികളും മൂന്ന് ആശയങ്ങള്‍ പിന്തുടരുന്നവരാണ്. അതിനാല്‍ തന്നെ ഇവര്‍ മൂവരും ഉള്‍പ്പെട്ട സര്‍ക്കാരാണ് രൂപീകരിക്കപ്പെടുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ല', ഗഡ്‌കരി പറഞ്ഞു.

മന്ത്രിസഭാ രൂപീകരണം അതിന്‍റെ അന്തിമ ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് ഗഡ്കരിയുടെ പരിഹാസം കലര്‍ന്ന പ്രതികരണം.

അതേസമയം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണം ഏകദേശം അവസാന ഘട്ടത്തിലെത്തിയിരിക്കുയാണ്. അടുത്ത 2 ദിവസത്തിനകം പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന. 

Also read: 2 ദിവസത്തിനകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍!!

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കാണുന്നതിന് മുന്‍പായി പാര്‍ട്ടികള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളിലും രേഖാമൂലമുള്ള ധാരണയിലെത്തണമെന്ന്‍ മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനുശേഷം മാത്രമേ ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കൂ എന്നാണ് സൂചന. 

Also read: അടുത്ത 5 വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി ശിവസേനയില്‍ നിന്നുതന്നെ!!

Trending News