സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് പറന്നത് 14 മിനിറ്റ്

 

Last Updated : Jun 3, 2018, 06:08 PM IST
സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് പറന്നത് 14 മിനിറ്റ്

 

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജുമായി തിരുവനന്തപുരത്ത് നിന്ന് പറന്നുപൊങ്ങിയ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം നഷ്ടപ്പെട്ട് പറന്നത് 14 മിനിറ്റ്. 

ഇന്നലെയാണ് സംഭവം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോവുകയായിരുന്ന സുഷമാ സ്വാരാജ്. അവര്‍ സഞ്ചരിച്ചിരുന്ന മേഘ്ദൂത് എന്ന വി.വി.ഐ.പി വിമാനത്തിന് യാത്രാമധ്യേ പെട്ടെന്ന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വൈകുന്നേരം 4 മണിക്കാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്തത്. 44 മിനിറ്റുകള്‍ക്ക് ശേഷം മൗറീഷ്യസിന്‍റെ ആകാശത്ത് വച്ചാണ് വിമാനവുമായുള്ള ബന്ധം കണ്‍ട്രോള്‍ റൂമിന് നഷ്ടമായത്.

വിമാനവുമായുള്ള ബന്ധം നഷ്ടമായ വിവരം ലഭിച്ച ഉടന്‍ തന്നെ, മൗറീഷ്യസ് കണ്‍ട്രോള്‍ റൂം അപായ സൂചന നല്‍കി. പിന്നാലെ ചെന്നൈ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു.

മിനിറ്റുകളുടെ ആശങ്കകള്‍ക്ക് ശേഷം 4.58ന് വിമാനവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയായിരുന്നെന്ന് മൗറീഷ്യസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

എ.ടി.സിയുമായുള്ള ബന്ധം സാധാരണ 30 മിനിട്ട് നേരം നഷ്ടപ്പെടുകയും അതിനുശേഷം പുന:സ്ഥാപിക്കാന്‍ കഴിയാതെ വരികയുമാണെങ്കില്‍ വിമാനം കാണാതായതായി പ്രഖ്യാപിക്കുകയാണ് രീതി.

 

 

Trending News