പ്രവാസികള്‍ക്ക് അസാധുവാക്കിയ നോട്ട് മാറ്റി വാങ്ങാന്‍ ഇനി അവസരം നല്‍കില്ല: സുഷമാ സ്വരാജ്

ഇന്ത്യയില്‍ കഴിഞ്ഞ നവംബര്‍ 8 ന് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Last Updated : Sep 28, 2017, 11:25 AM IST
പ്രവാസികള്‍ക്ക് അസാധുവാക്കിയ നോട്ട് മാറ്റി വാങ്ങാന്‍ ഇനി അവസരം നല്‍കില്ല: സുഷമാ സ്വരാജ്

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കഴിഞ്ഞ നവംബര്‍ 8 ന് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അസാധു നോട്ടുകള്‍ മാറിയെടുക്കാനുള്ള അവസരം സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല. ഇനി ആര്‍ക്കും അസാധുനോട്ടുകള്‍ മാറ്റി വാങ്ങാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ അവസരം നല്‍കില്ല എന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

എന്നാല്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജരുടെ പക്കല്‍ ഏകദേശം 7,500 കോടിയോളം അസാധുവാക്കിയ നോട്ടുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പണം തങ്ങള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ആധാര്‍ കാര്‍ഡിനെപ്പറ്റിയുള്ള ചോദ്യത്തിന് എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും സുഷമാ സ്വരാജ് അറിയിച്ചു. 

ഗള്‍ഫ് നാടുകളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരികെ ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ വിവിധ മന്ത്രാലയങ്ങളുടെ സഹായങ്ങള്‍  ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു. ഈ പ്രവാസികള്‍ക്ക് നൈപുണ്യ വികസനത്തിനുള്ള സഹായം, ധനസഹായം എന്നിവ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് അവര്‍ പറഞ്ഞു. 

Trending News