)
തിരുപ്പൂർ: തിരുപ്പൂരിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ശബ്ദസന്ദേശം പുറത്ത്. റിധന്യ എന്ന 27കാരിയാണ് ഭർതൃ വീട്ടിലെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുൻപ് റിധന്യ പിതാവിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭർതൃ ഗൃഹത്തിൽ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നുവെന്നും ജീവിതം മടുത്തുവെന്നുമാണ് റിധന്യ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
എങ്ങനെയെങ്കിലും ചേർന്ന് പോകാനാണ് എല്ലാവരും പറയുന്നതെന്നും ഇനി സഹിക്കാനാവില്ലെന്നും അച്ഛനുള്ള സന്ദേശത്തിൽ റിധന്യ പറയുന്നുണ്ട്. ജീവനൊടുക്കാൻ തീരുമാനിച്ചതിൽ മാതാപിതാക്കളോട് യുവതി ക്ഷമയും ചോദിക്കുന്നുണ്ട്. "അച്ഛനും അമ്മയുമാണ് തന്റെ ലോകമെന്നും അവസാന ശ്വാസം വരെ നിങ്ങളായിരുന്നു എന്റെ പ്രതീക്ഷയെന്നും യുവതി പറയുന്നു. പക്ഷെ അവരെ താൻ വല്ലാതെ വേദനിപ്പിച്ചുവെന്നും തന്നെ ഇങ്ങനെ കാണാൻ അവർക്ക് കഴിയില്ലെന്നും നിങ്ങളുടെ കഷ്ടപ്പാടുകൾ എനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും സന്ദേസത്തിലുണ്ട്. അച്ഛൻ എന്നോട് ക്ഷമിക്കണം, എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു എന്നുമാണ് അവസാനമായി സന്ദേശത്തിൽ പറയുന്നത്."
തിരുപ്പൂരിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ജീവനൊടുക്കിയത്. 2025 ഏപ്രിലിലാണ് റിധന്യയും കവിനും വിവാഹിതരായത്. 100 പവനും 70 ലക്ഷം രൂപയും കാറുമാണ് സ്ത്രീധനമായി കൊടുത്തിരുന്നത്. എന്നാൽ ഇത് കുറഞ്ഞ് പോയെന്ന് പറഞ്ഞ് നിരന്തരം തന്നെ ഭർതൃ വീട്ടിൽ ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. കാറിൽ വിഷം കഴിച്ച നിലയിലാണ് റിധന്യയെ കണ്ടെത്തിയത്.
ഗാർമെന്റ്സ് കമ്പനി ഉടമയായ അണ്ണാദുര ആണ് റിധന്യയുടെ പിതാവ്. ഞായറാഴ്ച അമ്പലത്തിലേക്കെന്നും പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് കാറുമായി പോയത്. കാർ ഒരുപാട് നേരം നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോൾ യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോകുന്ന വഴിയിൽ കാർ നിർത്തി വിഷം കഴിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് കവിൻ കുമാർ, ഭർതൃ പിതാവ് ഈശ്വരമൂർത്തി, മാതാവ് ചിത്രദേവി എന്നിവരെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാവ് ആണ് ഈശ്വരമൂർത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.